21 മണി ആകാറായി കേട്ടോ…

വൈകുന്നേരം ഇരുട്ട് വീണ് രാത്രിയിലേയ്ക്ക് കടക്കുന്നതിന്റെ തിരക്കിലായിരുന്നു. ഇരുണ്ട് കൂടിയ കാർമേഘങ്ങൾക്കിടയിൽ പുറത്തേയ്ക്ക് വരാനെന്നപോലെ മിന്നലും വെപ്രാളപ്പെടുന്നത് വ്യക്തമായിരുന്നു.എന്നാൽ ഇതൊന്നും ഗൗനിക്കാതെ ചാറ്റൽ മഴ എല്ലായിടത്തും അതീവ സന്തോഷത്തോടെ പെയ്തുകൊണ്ടിരുന്നു.

നേരാവണ്ണം ഒരു സൈക്കിൾ പോലും കടന്നു ചെല്ലാത്ത പാടശേഖരത്തിന്റെ സമീപം വെള്ളത്തിൽ നിന്ന് ചെളി കുത്തി കയറ്റുന്നതിന്റെ തിരക്കിലായിരുന്നു ചിലർ. പതിയെ വെള്ളത്തിന്റെ മുകളിലേക്ക് പൊന്തിവന്ന് ചെളി വള്ളത്തിലേക്ക് കയറ്റിയിട്ട് വീണ്ടും ഒരു ദീർഘ ശ്വാസവുമെടുത്ത് വീണ്ടും ആഴങ്ങളിലേയ്ക്ക് ഊളയിടും. ഇതെല്ലാം കണ്ടുകൊണ്ട് ഒരാൾ കരയിൽ തന്നെ ഇരിപ്പുണ്ടായിരുന്നു. ഓരോ തവണ ചെളിയുമായി പൊന്തിവരുമ്പോഴും അയാൾ ഉച്ചത്തിൽ സമയം വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.

മഴ അൽപ്പം ശക്തിപ്രാപിച്ചു,
ഇത്തവണ അൽപ്പം ഭയത്തോടെയാണ് അയാൾ ചെളിയുമായി പൊന്തിവന്നത്.വള്ളത്തിൽ പിടച്ചു കയറിയിട്ട് അയാൾ കരയിൽ ഇരുന്നവനോടായി പറഞ്ഞു.
“മൈരേ കീഴെ വേറെ ഞാനുണ്ടെടാ ”
ഇതുകേട്ട കരയിലിരുന്നവൻ ചെറിയൊരു പുഞ്ചിരി തൂകി എഴുന്നേറ്റ് നിന്നു. വളരെ സാവധാനം വാച്ചിലേയ്ക്ക് ടോർച്ചു തെളിച്ചു നോക്കികൊണ്ട് പറഞ്ഞു
“21 മണി ആകാറായി കേട്ടോ…”

വള്ളത്തിൽ കുഴഞ്ഞ ചെളിയ്ക്ക് മീതെ തൊണ്ട വരണ്ട് അയാൾ കിടന്നു, എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാകാതെ അയാൾ നിലവിളിക്കാൻ ശ്രമിച്ചു. വീണ്ടും കരയിൽ നിന്നും അയാൾ പറഞ്ഞു

“വള്ളത്തിന് മീതെ ഞെളിഞ്ഞു കിടക്കാതെ ചെളി കുത്തി നിറയ്ക്കെടാ മൈരേ…”

കരയിലേയ്ക്ക് നോക്കിയപ്പോൾ അവിടെ സ്വന്തം രൂപം തന്നെയാണ് അയാൾക്ക് കാണുവാൻ കഴിഞ്ഞത്. തന്നെ നോക്കി ചിരിച്ചുകൊണ്ട് താൻ തന്നെ കരയിൽ നിൽക്കുന്നു. കണ്ണൊക്കെ ചുവന്ന് കലങ്ങി ഒരു കയ്യിൽ ടോർച്ചുമായി അയാൾ കരയിൽ നിന്ന് വല്ലാതെ ആക്രോശിച്ചുകൊണ്ടിരുന്നു. ഒടുവിൽ രണ്ടുംകൽപ്പിച്ചു അയാൾ വെള്ളത്തിൽ ചാടി നീന്തി രക്ഷപ്പെടാൻ തീരുമാനിച്ചു.

ഒരു ദീർഘ ശ്വാസവുമെടുത്തുകൊണ്ട് അയാൾ വെള്ളത്തിനടിയിലേയ്ക്ക് മുങ്ങി. അത്ഭുതമെന്ന് പറഞ്ഞാൽ മതിയല്ലോ തന്റെ തൊട്ടു മുൻപിലൂടെ നിറയെ ചെളിയും പേറി വെള്ളത്തിനുമുകളിലേയ്ക്ക് പോകുന്നത് താൻ തന്നെയാണോ എന്ന് സംശയിച്ചുപോയി.എന്നാൽ ഇതെല്ലാം കണ്ടുകൊണ്ട് അൽപ്പനേരം കൂടി വെള്ളത്തിൽ മുങ്ങി കിടന്നു.

മുകളിലേക്ക് പോയ വ്യക്തി ഇതാ താഴേക്ക് വരുന്നു, ഇത് ഞാൻ തന്നെയാണല്ലോ എന്ന് അതിശയപ്പെട്ടു നിൽക്കുമ്പോഴാണ് ചെളിയുമായി വീണ്ടും മുകളിലേക്ക് ഉയരവേ പരസ്പരം കണ്ടുമുട്ടുന്നത്. എന്നാൽ അയാളെ കണ്ടപാടെ ഭയന്നുകൊണ്ട് മുകളിലേക്ക് കയ്യിൽ ഉണ്ടായിരുന്ന ചെളിയുമായി ഉയർന്നു പൊങ്ങി.

വള്ളത്തിൽ പിടച്ചു കയറിയിട്ട് അയാൾ കരയിൽ ഇരുന്നവനോടായി പറഞ്ഞു.
“മൈരേ കീഴെ വേറെ ഞാനുണ്ടെടാ ”
ഇതുകേട്ട കരയിലിരുന്നവൻ ചെറിയൊരു പുഞ്ചിരി തൂകി എഴുന്നേറ്റ് നിന്നു. വളരെ സാവധാനം വാച്ചിലേയ്ക്ക് ടോർച്ചു തെളിച്ചു നോക്കികൊണ്ട് പറഞ്ഞു
“21 മണി ആകാറായി കേട്ടോ…”

Share on facebook
Share on twitter
Share on whatsapp
Share on telegram
4.3 10 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

About The Author

malayalam short story

യഥാർത്ഥ ശരികൾ

എത്രയൊക്കെ മൂടിവെച്ചാലും.., നാളെ നീ ചെയ്ത നിന്റെ തെറ്റുകളെ ഒാർത്തല്ല.., നീ ചെയ്ത നിന്റെ ശരികളെ ഒാർത്താണ് നിനക്ക് ഏറ്റവും അധികം ദു:ഖിക്കേണ്ടി വരുക…! അതും ഒരിക്കൽ

....

One 54

Looking through the viewfinder of his DSLR camera, twenty-seven-year-old Anand adjusted the focus as the sun started to dip down

....
pranayam ena pattam

പ്രണയം എന്ന പട്ടം

അവളുടെ വിവാഹമുഹൂർത്ത സമയത്തു തന്നെയാണ് അവളുടെ കാമുകനായിരുന്ന അവനും ആത്മഹത്യ ചെയ്തത്, അവനെ പരിചയമുള്ളവർക്കെല്ലാം അവന്റെ മരണ വാർത്ത ഒരു ഷോക്കായിരുന്നു, എന്നാൽ വിവാഹ തിരക്കിനിടയിൽ അവൾ

....

കാവൽ നക്ഷത്രം

വീടിനടുത്ത്, പാടങ്ങൾക്കുമകലെ ഒരു ചെറിയ റെയിൽവെ സ്റ്റേഷൻ ഉണ്ട്. ആകാശത്തിലെ നക്ഷത്രങ്ങളായിരുന്നു എന്റെ കൂട്ടുകാർ. ട്രെയിനിന്റെ ചൂളം വിളികൾ അലിഞ്ഞു ചേർന്ന എന്റെ കൌമാരവും യൗവ്വനവും. എത്ര

....

നശിക്കാത്ത ഒരു മോതിരം

” ഞാൻ നാളെ മുതൽ ഒരു തുണിക്കടയിൽ ജോലിക്ക് പോയാലോ എന്ന് ആലോചിക്കുവാ ?” ” അത് എന്താടി ? എന്റെ മുഖം മാത്രം കണ്ട് നീ

....

അക്കങ്ങൾ

രണ്ടു പേരും ഒരുപാട് ചിന്തകളിലാണ്, അതിനുപരി ഈ പ്രായത്തിലും അവർ ഒരുപാട് കഷ്ട്ടപ്പെടുന്നു… പുറത്തേയ്ക്ക് ഇറങ്ങുമ്പോൾ പഴയതുപോലെയൊന്നുമല്ല ആളുകൾ മുഖം മറച്ചിരിക്കുന്നത് ഒരു ചടങ്ങിന് മാത്രമായിരിക്കുന്നു. എല്ലാ

....