sowparnika temple travel blog

സൗപർണികയുടെ തീരത്തേക്ക് ഒരു യാത്ര

Murudeshwar Siva Travel Blog Malayalam

മൂകാംബിക ബസ്‌ സ്റ്റാൻഡിൽ നിന്നും മുരുടേശ്വർക്ക് direct ബസ് ഇല്ല എന്നാണ് ഞങ്ങൾ അന്വേഷിച്ചപ്പോൾ അറിഞ്ഞത്. മൂകാംബികയിൽ നിന്നും 45 മിനിറ്റ് ഇടവേളകളിൽ Byndoor ക്കു ബസ് ഉണ്ട് അവിടെ നിന്നും മുരുടേശ്വർക്ക് ബസ് കിട്ടാൻ സാധ്യത ഉണ്ട്. ബെണ്ടൂർക്കുള്ള ബസ് അന്വേഷിച്ചു ആണ് ഞങ്ങൾ ബസ് സ്റ്റാൻഡിൽ എത്തിയത് എന്നാൽ ഭാഗ്യം എന്ന് പറയട്ടെ മൂകാംബികയിൽ നിന്നും മുരുടേശ്വർക്ക് പോകുന്ന KSRTC (നമ്മുടെ KSRTC അല്ല ഇത് കർണാടകത്തിന്റെ KSRTC) ഞങ്ങൾക്ക് മൂകാംബിക സ്റ്റാൻഡിൽ നിന്നും കിട്ടി. എല്ലാ ദിവസവും ഉച്ചക്ക് 1:30PM നു മൂകാംബിക സ്റ്റാൻഡിൽ നിന്നും മുരുടേശ്വർക്ക് ഈ ബസ് ലഭ്യമാണ്.ഒരാൾക്ക് ₹60 നിരക്കിൽ, 120 രൂപയ്ക്കു 2 ടിക്കറ്റ് എടുത്ത് ഞങ്ങൾ യാത്ര തുടങ്ങി. ഏകദേശം 3:00 pm ഓടെ ഞങ്ങൾ മുരുടേശ്വർ എത്തി. ബസ് നിർത്തിയ സ്റ്റോപ്പിൽ നിന്നും ഏകദേശം 2KM മാറിയാണ് ക്ഷേത്രം. അങ്ങോട്ടേക്ക് ഓട്ടോ റിക്ഷകൾ ലഭ്യമാണ്, എന്നാൽ 2KM അല്ലെ ഒള്ളു വെറുതെ കാശ് കളയണ്ട നടക്കാം എന്ന് കരുതി മുഖം ഒക്കെ കഴുകി വഴിയിൽ നിന്നപ്പോൾ ആണ് അമ്പലത്തിന്റെ അങ്ങോട്ടേക് പോകുന്ന മറ്റൊരു KSRTC വന്നത്. ഒരാൾക്ക് ബസ് ടിക്കറ്റ് ₹5 ഒള്ളു എന്ന് കേട്ടപ്പോൾ അതിലേറെ സന്തോഷം ആയി. മൂകാംബിക ക്ഷേത്ര പരിസരത്തുള്ള ഏകദേശം എല്ലാവര്ക്കും മലയാളം അറിയാമല്ലോ എന്ന അഹങ്കാരത്തിൽ KSRTC കണ്ടക്ടറോഡ് മലയാളത്തിൽ മൂകാംബികക്കു തിരിച്ചുള്ള ബസ് ന്റെ സമയം തിരക്കിയ ഞങ്ങൾ ചമ്മി പോയി പുള്ളിക്കു ഒന്നും മനസിലായില്ല എന്നുള്ളത് ആവണം കന്നഡയിൽ തിരിചു പറഞ്ഞത്. പിന്നെ എങ്ങനെയൊക്കെയോ തിരിച്ചു മൂകാംബികക്കു അവിടെ നിന്നും ഡയറക്റ്റ് ബസ് കിട്ടില്ല ബെണ്ടൂർക്കു ബസ് കിട്ടും എന്നും അവിടെ നിന്നും മൂകാംബിക ബസ് കിട്ടും എന്നും അദ്ദേഹം പറയുകയും ഞങ്ങൾ അത് മനസിലാക്കി എടുക്കുകയും ചെയ്തു.

മുരുടേശ്വർ ക്ഷേത്രത്തിനു അടുത്തുള്ള ബസ് സ്റ്റാൻഡിൽ ബസ് വന്നു ഇറങ്ങിയ ഞങ്ങൾ അമ്പലത്തിലേക് നടന്നു. ബസ് ഇറങ്ങുമ്പോൾ തന്നെ നമ്മുക് മുരുടേശ്വർ എന്ന ക്ഷേത്രത്തിന്റെ പ്രധാന ആകര്ഷണമായ ആ പടു കൂറ്റൻ ശിവ പ്രതിമ കാണാൻ സാധിക്കും.

കടൽ തീരത്തു സ്ഥിതി ചെയുന്ന ഒരു വല്യ ക്ഷേത്രം. ക്ഷേത്ര ഗോപുരത്തിന്റെ ഇടതു ഭാഗത്തു കാണുന്ന കടൽ തീരത്തു ഒരുപാട് മത്സ്യ ബന്ധന ബോട്ടുകൾ നിര നിര ആയി ഇട്ടിരിക്കുന്നത് കാണാം, വഴിയിൽ എല്ലാം തന്നെ ഉണക്ക മീൻ കച്ചവടവും ഉണ്ട്. വലതു ഭാഗത്തു, വരുന്ന സഞ്ചാരികൾക്കു വേണ്ടി ഒരുക്കിയിരിക്കുന്ന വിവിധ തരം water sailing games. തികച്ചും ടൂറിസ്റ്റുകളെ ആകർഷിക്കുന്ന എല്ലാ തരം വിനോദങ്ങളും അവിടെ ഉണ്ട്. ആ വലിയ ഗോപുരത്തിന്റെ ഇടതു ഭാഗത്തു ചെരുപ്പുകൾ സൂക്ഷിക്കാൻ ഉള്ള കൌണ്ടർ ആണ്. ചെരുപ്പുകൾ ചുമ്മാ തോന്നുനിടത് ഊരിയിട്ടിട്ടു പോകാൻ പറ്റില്ല അങ്ങനെ ഊരിയിട്ടാൽ അവർ അതെല്ലാം ഒരു പ്ലാസ്റ്റിക് ബാസ്കറ്റിൽ പെറുക്കി എടുത്ത് മാറ്റി വെക്കുന്നത് കാണാം. നമ്മുടെ ചെരുപ്പുകൾ സൂക്ഷിക്കുന്നതിനായി നമ്മുക്കും ഒരു ബാസ്കറ്റ് എത്രയോ രൂപ വാടക കൊടുത്തു കുറച്ച സമയത്തേക് വങ്ങിക്കാം. എന്നാൽ പാഴ് ചെലവാണ് അത് എന്ന് മനസിലാക്കിയ ഞങ്ങൾ ബാഗിൽ ഉണ്ടായിരുന്ന പ്ലാസ്റ്റിക് കവറിൽ ചെരുപ്പുകൾ ഇട്ടു ബാഗിനുള്ളിൽ തന്നെ ഭദ്രമായി സൂക്ഷിച്ചു. ആ വലിയ ഗോപുരത്തിന്റെ ഏറ്റവും മുകളിലത്തെ നില വരെ നമ്മുക് കയറാൻ സാധിക്കും അതിനായി അവിടെ 2 ലിഫ്റ്റുകൾ ഉണ്ട്. ഒരാൾക്ക് ₹10 ആണ് കുട്ടികൾക്ക് ₹5 ഉം. ലിഫ്റ്റിൽ കയറാൻ അത്യാവശ്യം നല്ല ഇടി തന്നെ ഉണ്ടായിരുന്നു അതിനാൽ ഞങ്ങൾ മുകളിലേക്കു കയറിയില്ല. ഗോപുരത്തിനുള്ളിൽ കൂടി കടന്നു സ്വൽപ്പം മുൻപോട്ടു പോകുമ്പോൾ ഇടതു വശത്തായി കുറച്ചു ആളുകൾ ക്യൂ നില്കുന്നത് കണ്ടു. ഗോപുരത്തിനു മുകളിലേക്കു നടന്നു കയറാൻ ഉള്ള ക്യൂ ആയിരിക്കും അത് എന്ന് ഊഹിച്ചു ഞങ്ങളും അതിന്റെ പിന്നിലേക് സ്ഥാനം ഉറപ്പിച്ചു. എന്നാൽ 15 മിനിറ്റ് ക്യൂ നിന്ന് ഞങ്ങൾ ചെന്നത് ഒരു ശിവ ക്ഷേത്രത്തിന്റെ ഉള്ളിലേക്ക് ആണ്, ഗോപുരത്തിന്റെ മുകളിലേക്കു അല്ല. അവിടെ ദർശനം നടത്തി പുറത്തു ഇറങ്ങിയ ഞങ്ങൾ വല്യ ശിവ പ്രതിമയെ ലക്‌ഷ്യം വെച്ച് നടന്നു.
ആ കൂറ്റൻ പ്രതിമയുടെ അടിയിൽ ഒരു ചെറിയ ക്ഷേത്രം ഉണ്ട് കൂടാതെ ഇടത് വശത്തു ഉള്ളിലേക് ഒരു ചെറിയ ഗുഹ, ആ ഗുഹക്കുള്ളിൽ കയറുന്നതിനായി ഒരാൾക് ₹10 നിരക്കിൽ 2 ടിക്കറ്റ് എടുത്തു. ശിവപുരാണത്തിലെ ഏതോ ഒരു കഥയാണ് അതിനുള്ളിൽ ശില്പങ്ങളായി ഉണ്ടാക്കി വെച്ചിരിക്കുന്നത്. ആ കഥ കന്നഡത്തിൽ അതിനുള്ളിൽ പറയുന്നുണ്ട് പക്ഷെ ഒന്നും മനസിലായില്ല. പടുകൂറ്റൻ ശിവ പ്രതിമയ്ക്ക് പുറമെ അവിടെ മറ്റു കുറെ ശില്പങ്ങൾ വേറെയുമുണ്ട് അതെല്ലാം കണ്ടു ആസ്വദിച്ചു കുറച്ചു സെൽഫികളും എടുത്തു ഒരു ഐസ്ക്രീം ഉം കഴിച്ചു സമയം നോക്കിയപ്പോൾ സമയം 4:30pm. ബെണ്ടൂർ ഇൽ നിന്നും മൂകാംബികക്കു ഉള്ള അവസാന ബസ് വൈകിട്ട് 6 മണിക്ക് ആണെന്ന് ഞങ്ങളുടെ കുടജാദ്രി ജീപ്പ് ഡ്രൈവർ സജിത്ത് ചേട്ടനോട് ചോദിച്ചു ഞങ്ങൾ മനസിലാക്കിയിരുന്നു. അതുകൊണ്ട് ഒട്ടും വൈകാതെ തന്നെ ഞങ്ങൾ മുരുടേശ്വരിൽ നിന്നും ഇറങ്ങി. എന്നാൽ അങ്ങോട്ട് പോയ പോലെ എളുപ്പം ആയിരുന്നില്ല തിരിച്ചു വരവ്. അമ്പലത്തിനു അടുത്തുള്ള ബസ് സ്റ്റാൻഡിൽ നിന്നും മുരുടേശ്വർ മെയിൻ റോഡിലേക്കു ഇറങ്ങാൻ മറ്റൊരു KSRTC യിൽ കയറി, ടിക്കറ്റ് വില ₹7 മുടക്കി 2 ടിക്കറ്റ് എടുത്തു. മെയിൻ റോഡിൽ വന്നു ഇറങ്ങിയപ്പോൾ അവിടെ ഒരു പ്രൈവറ്റ് ബസ് വന്നു കിടപ്പുണ്ടായിരുന്നു തിരക്കിയപ്പോൾ അത് ബെണ്ടൂർ ക്കും പോവില്ല മൂകാംബികക്കും പോവില്ല എന്നാൽ BHATKAL (മുരുടേശ്വറിനും ബൈണ്ടൂർക്കും ഇടയിൽ ഉള്ള ഒരു സ്ഥലം) ഇൽ ഇറക്കാം അവിടെ നിന്നും ബൈണ്ടൂർക്കുള്ള ബസ് കിട്ടും എന്ന് കണ്ടക്ടർ പറഞ്ഞു. അങ്ങനെ ഒരാൾക്ക് ₹20 ടിക്കറ്റ് എടുത്തു ഭട്കൽ, പിന്നെ ഭട്കൽ നിന്നും ₹30 ടിക്കറ്റ് ബെണ്ടൂരിലേക്ക്. ബെണ്ടൂർ എത്തിയപ്പോൾ കൃത്യം സമയം 6 മണി, ബസ് പോയി കാണുമോ എന്ന് ചെറുതായി ഭയന്നു എന്നാൽ ഒരുപാട് ആളുകൾ സ്റ്റാൻഡിൽ നില്കുന്നത് കണ്ടപ്പോൾ ഒരു ആശ്വാസമായി. 6:10pm ആയപ്പോൾ കൊല്ലുരിലേക്ക് ഉള്ള ഒരു പ്രൈവറ്റ് ബസ് വന്നു, ഇടിച്ചു തള്ളി ഒരു വിധം ബസിനുള്ളിൽ കയറിയപ്പോൾ ഇരിക്കാൻ സീറ്റ് ഒന്നുമില്ല, ഇത്രയും യാത്രക്ക് ശേഷം നിന്ന് കൊല്ലൂർ വരെ പോകാനുള്ള ആരോഗ്യം ഞങ്ങൾക്ക് 2 പേർക്കും ഉണ്ടായിരുന്നില്ല. രണ്ടും കല്പിച്ചു ബസിന്റെ ഏറ്റവും പുറകിലത്തെ സീറ്റിന്റെ മുന്പിലായി ഒരു വലിയ ടയർ ഇട്ടിട്ടുണ്ടായിരുന്നു അതിന്റെ മുകളിൽ കയറി ഇരുന്നു ₹25 രൂപ ഒരാൾക്ക് എന്ന നിരക്കിൽ ടിക്കറ്റും എടുത്തു സുഖമായിട് രാത്രി 7:30pm ഓടെ ഞങ്ങൾ കൊല്ലൂർ എത്തി.. ഇനി മടക്ക യാത്ര…

Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

About The Author

food recpie

ഫലൂദ കഥ

ഉഷ്ണം തണുപ്പേനെ ശാന്തി എന്നാണല്ലോ ( ശാന്തി ആരാന്നു ചോയ്ച്ചാ അമ്മായിടെ മോളാ ട്ടോ ) എപ്പോളും എപ്പോളും പാർലറിൽ തണുപ്പിക്കാൻ പോയാൽ കെട്ട്യോൻ എടുത്തിട്ട് അലക്കും

....

ഉലകനായകന്റെ മരുത നായകം

കാലങ്ങൾക്കു മുന്നേ സഞ്ചരിക്കുന്ന ഒരു അണ്ടർറേറ്റഡ് സംവിധായകനുണ്ട് നമുക്ക്.. ഇന്ത്യൻ സിനിമയെ വിശ്വരൂപം കാണിക്കാൻ ഒരുമ്പട്ടിറങ്ങിയ കമൽ ഹാസൻ.. ഒരു നടനായത് കൊണ്ട് മാത്രം ആയിരിക്കണം അയാളിലെ

....
Online Chat by a lady

പാലിക്കപെടേണ്ട ഓൺലൈൻ മര്യാദകൾ

“പാലിക്കപെടേണ്ട ഓൺലൈൻ മര്യാദകൾ” (ആസാദിയൻ ചിന്തകൾ) ചില ഓൺലൈൻ ബന്ധങ്ങളും ചാറ്റ് ബോക്സിലെ അസഹിഷ്ണുതകളും അടുത്തുള്ള സുഹൃത്തുക്കളുടെ അനുഭങ്ങളിലൂടെ നേരിട്ടറിഞ്ഞ പരിചയത്തിൽ ചിലതൊക്കെ ഇവിടെ കുറിച്ചുകൊള്ളട്ടെ.. നമ്മൾ

....

Virumandi

ഞാൻ കണ്ട വിരുമാണ്ടി ചെയ്ത സിനിമകളിലേറെയും വിവാദമാക്കിയ ഒരു നായകനുണ്ട് ഇന്ത്യൻ സിനിമയിൽ.. എഴുത്തുകളിലൂടെ പ്രത്യക്ഷമായും പരോക്ഷമായും തന്റെ രാഷ്ട്രീയം എന്നും വ്യക്തമാക്കിയിട്ടുള്ള ഒരു എഴുത്തുകാരനുണ്ട്.. സംവിധാനം

....

കേരളീയ കലകൾ

കേരളീയകലകൾ -സുൽഫിക്കർ അലി അണങ്കൂർ- ഒരു നാടിന്റെ കണ്ണാടിയാണ് കലകൾ. ഒരു ജനസമൂഹത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ പൈതൃകത്തെ ആ നാട്ടിലെ കലകളിലൂടെയാണ് നാം അറിയുന്നത്. കാവുകളും കൈതക്കാടുകളും

....
എല്ലാ സിനിമകളും എല്ലാവർക്കും വേണ്ടിയുള്ളതല്ല, 'ദി സ്റ്റോറിടെല്ലർ' അത്തരമൊരു സിനിമാറ്റിക് അനുഭവമാണ്. അത് വാഗ്ദാനം ചെയ്യുന്ന ആഴത്തെ ശരിക്കും അഭിനന്ദിക്കാനും ബഹുമാനിക്കാനും കഴിയുന്ന ഒരു പ്രത്യേക പ്രേക്ഷകരെ ഇത് ആകർഷിക്കുന്നു. സത്യജിത് റേയുടെ ചെറുകഥയായ “ഗോൾപോ ബോലിയേ തരിണി ഖുറോ”യെ അടിസ്ഥാനമാക്കിയുള്ള ഈ ചിത്രം, രണ്ട് കഥാപാത്രങ്ങളുടെ വൈരുദ്ധ്യ സംസ്കാരങ്ങൾ, പ്രത്യയശാസ്ത്രങ്ങൾ, ജീവിതശൈലികൾ എന്നിവ എടുത്തുകാണിക്കുന്നതിനൊപ്പം കഥപറച്ചിലിന്റെ ഭംഗി പര്യവേക്ഷണം ചെയ്യുന്നു. 'ദി സ്റ്റോറിടെല്ലർ' എന്ന സിനിമയിൽ, തികച്ചും വ്യത്യസ്തമായ ലോകങ്ങളിൽ നിന്നുള്ള രണ്ട് പുരുഷന്മാർ കഥകളുടെ ശക്തിയിലൂടെ കണ്ടുമുട്ടുന്നു. കൊൽക്കത്തയിൽ നിന്നുള്ള വിരമിച്ച കഥാകാരിയായ തരിണി ബന്ദോപാധ്യായയുടെ (പരേഷ് റാവൽ) ജീവിതത്തെ പിന്തുടരുന്നു. അഹമ്മദാബാദിലേക്ക് പോയി ഒരു ധനികനായ ഉറക്കമില്ലായ്മയുള്ള ബിസിനസുകാരനായ രത്തൻ ഗൊറാഡിയയ്ക്ക് (ആദിൽ ഹുസൈൻ) കഥകൾ പറയാനുള്ള ഒരു സവിശേഷ ജോലി ഓഫർ, തരിണിക്ക് ലഭിക്കുന്നു. ആകർഷകമായ കഥകൾ തന്റെ ഉറക്കമില്ലായ്മയെ സുഖപ്പെടുത്തുമെന്ന് വിശ്വസിച്ച് രത്തൻ തരിണിയെ തന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നു. അവരുടെ പാതകൾ ഇഴചേർന്ന് വരുമ്പോൾ, ജീവിതത്തിന്റെ സങ്കീർണ്ണതകളെക്കുറിച്ചുള്ള ഒരു പാളികളുള്ള ആഖ്യാനം ചിത്രം വികസിപ്പിക്കുന്നു, കഥപറച്ചിൽ രണ്ട് വ്യത്യസ്ത ലോകങ്ങൾക്കിടയിലുള്ള ഒരു പാലമായി വർത്തിക്കുന്നു. ഗരോഡിയ യഥാർത്ഥവും പ്രസിദ്ധീകരിക്കാത്തതുമായ കഥകൾ പറഞ്ഞുകൊണ്ട് ഉറങ്ങാൻ സഹായിക്കുന്നതിന് തരിണിയെ നിയമിക്കുന്നതിനെ ചുറ്റിപ്പറ്റിയാണ് കഥാതന്തു. ആരവല്ലി കുന്നുകളിൽ നിന്നുള്ള ഒരു മരവും യുദ്ധകാല പ്രാവും പോലുള്ള ആകർഷകമായ കഥാപാത്രങ്ങളാൽ നിറഞ്ഞ തരിണിയുടെ കഥകൾ പ്രേക്ഷകരെ ഭാവനയുടെ ലോകത്തേക്ക് കൊണ്ടുപോകുന്നു. രണ്ടുപേരും തമ്മിലുള്ള ബന്ധം വെറും കഥകളെക്കുറിച്ചല്ല; അവർ ജീവിതത്തെ എങ്ങനെ കാണുന്നു എന്നതിനെക്കുറിച്ചാണ്. കൽക്കട്ടയിലെ പരമ്പരാഗത സംസ്കാരത്തിൽ നിന്നുള്ള തരിണിക്ക് പഴയ രീതികളോട് ആഴമായ ബഹുമാനമുണ്ട്, അതേസമയം ആധുനിക ബിസിനസുകാരനായ ഗരോഡിയ മുതലാളിത്തത്തെയും പുരോഗതിയെയും സ്വീകരിക്കുന്നു. ഈ സാംസ്കാരിക സംഘർഷം സിനിമയുടെ കാതൽ രൂപപ്പെടുത്തുന്നു. 'ദി സ്റ്റോറിടെല്ലറിന്റെ' സൗന്ദര്യം അതിന്റെ ലാളിത്യത്തിലാണ്. സിനിമയുടെ വേഗത ചിലർക്ക് മന്ദഗതിയിലായേക്കാം, പക്ഷേ പ്രേക്ഷകർക്ക് ഓരോ വിശദാംശങ്ങളും ആസ്വദിക്കാൻ ഇത് അനുവദിക്കുന്നു. ഒരു തണുത്ത പ്രഭാതത്തിൽ ഒരു കപ്പ് ചൂടുള്ള ചായ കുടിക്കുന്നത് പോലെയാണ് - നിശബ്ദമെങ്കിലും ആഴത്തിൽ ആശ്വാസം നൽകുന്ന ഒന്ന്. രണ്ട് പുരുഷന്മാരും തമ്മിലുള്ള സംഭാഷണങ്ങളാണ് ഏറ്റവും ആകർഷകമായ ഭാഗം, അവരുടെ വ്യത്യസ്ത കാഴ്ചപ്പാടുകൾ പതുക്കെ വികസിക്കുമ്പോൾ. മഞ്ഞയും ചുവപ്പും നിറത്തിലുള്ള കെട്ടിടങ്ങൾ, തിരക്കേറിയ മാർക്കറ്റുകൾ, ഉത്സവകാല ദുർഗ്ഗാ പൂജ ആഘോഷങ്ങൾ എന്നിവയുള്ള കൽക്കട്ടയുടെ ദൃശ്യങ്ങൾ ചിത്രത്തിന്റെ അന്തരീക്ഷത്തെ സമ്പന്നമാക്കുന്നു. ഉയർന്ന നിലവാരമുള്ള നാടകത്തിനോ മിന്നുന്ന വിനോദത്തിനോ വേണ്ടി നിങ്ങൾ കാണുന്ന ഒരു സിനിമയല്ല ഇത്. ആത്മാവ് വികസിക്കാൻ സമയമെടുക്കുന്ന ഒരു മന്ദഗതിയിലുള്ള, ആത്മപരിശോധനാ യാത്രയാണിത്. മനഃപൂർവ്വമായ വേഗത നിർണായകമാണ്, കാരണം അത് വേഗത്തിലാക്കുന്നത് അതിന്റെ സത്തയെ ഇല്ലാതാക്കും. സിനിമ ഒരു കഥയെ വിവരിക്കുക മാത്രമല്ല - അത് നിങ്ങളെ ജീവിതത്തിന്റെ സൂക്ഷ്മതകളെ പ്രതിഫലിപ്പിക്കുകയും അനുഭവിക്കുകയും ബന്ധിപ്പിക്കുകയും ചെയ്യുന്നു. അത് നിശബ്ദമായി ഒരു മുദ്ര പതിപ്പിക്കുന്നു, ശബ്ദമുണ്ടാക്കാതെ അതിന്റെ പ്രേക്ഷകർക്ക് വിലപ്പെട്ട എന്തെങ്കിലും വാഗ്ദാനം ചെയ്യുന്നു. ‘ദി സ്റ്റോറിടെല്ലർ’ റേയുടെ യഥാർത്ഥ ചെറുകഥയോട് സത്യസന്ധത പുലർത്തുന്നുണ്ടെങ്കിലും, അത് ഇതിവൃത്തത്തിന് പുതിയ തലങ്ങൾ ചേർക്കുന്നു. ബംഗാളികളും ഗുജറാത്തികളും തമ്മിലുള്ള വ്യത്യാസങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പോലുള്ള ചില കൂട്ടിച്ചേർക്കലുകൾ അൽപ്പം സ്റ്റീരിയോടൈപ്പിക് ആയി തോന്നുന്നു. എന്നിരുന്നാലും, സൃഷ്ടി, വിനിയോഗം, കഥപറച്ചിൽ പ്രക്രിയ എന്നിവയെക്കുറിച്ചുള്ള ചിത്രത്തിന്റെ പര്യവേക്ഷണം കൃപയോടും കരുതലോടും കൂടി കൈകാര്യം ചെയ്തിരിക്കുന്നു. രബീന്ദ്രനാഥ ടാഗോർ മുതൽ പിക്കാസോ വരെയുള്ള വിവിധ സാംസ്കാരിക വ്യക്തികളെക്കുറിച്ചുള്ള ചിത്രത്തിന്റെ പരാമർശം അതിന്റെ പ്രമേയങ്ങൾക്ക് ആഴം നൽകുന്നു. ചിത്രം ഒരു വൈകാരിക യാത്ര കൂടിയാണ്. തന്റെ കഥകൾ എഴുതാനുള്ള തരിണിയുടെ വിമുഖതയും ഉറക്കമില്ലായ്മയും ആത്മ സംശയവും ഉൾപ്പെടുന്ന ഗരോഡിയയുടെ പോരാട്ടങ്ങളും രണ്ട് കഥാപാത്രങ്ങൾ തമ്മിലുള്ള സങ്കീർണ്ണമായ ബന്ധത്തെ വെളിപ്പെടുത്തുന്നു. കാലക്രമേണ, അവരുടെ പങ്കിട്ട അനുഭവങ്ങൾ പതുക്കെ അവരുടെ വ്യത്യാസങ്ങളെ തകർക്കുകയും കഥകളോടുള്ള അവരുടെ ഇഷ്ടത്തിൽ പൊതുവായ അടിത്തറ കണ്ടെത്തുകയും ചെയ്യുന്നു പരേഷ് റാവൽ അസാധാരണമായ ഒരു പ്രകടനം കാഴ്ചവയ്ക്കുന്നു, അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത അഭിനയ വൈദഗ്ധ്യത്തെ ഓർമ്മിപ്പിക്കുന്നു. അദ്ദേഹത്തിന്റെ ഭാവങ്ങൾ മുതൽ സംഭാഷണ പ്രകടനം വരെ, അദ്ദേഹത്തിന്റെ ചിത്രീകരണത്തിന്റെ ഓരോ വശവും അദ്ദേഹം തരിണി ബന്ദോപാധ്യായയാണെന്ന് നിങ്ങളെ വിശ്വസിപ്പിക്കുന്നു. ആദിൽ ഹുസൈൻ ഒരുപോലെ മിടുക്കനാണ്, ഓരോ ഫ്രെയിമിലും ഒരു നടൻ എന്ന നിലയിൽ തന്റെ ശ്രേണി പ്രദർശിപ്പിക്കുന്നു. രേവതിയുടെയും തനിഷ്ഠ ചാറ്റർജിയുടെയും സഹ പ്രകടനങ്ങൾ പ്രശംസനീയമാണ്, ആഖ്യാനത്തിന് ആഴം നൽകുന്നു അനന്ത് മഹാദേവന്റെ സംവിധാനം സൂക്ഷ്മതയിൽ ഒരു മാസ്റ്റർക്ലാസ് ആണ്. വാണിജ്യപരമായ ട്രോപ്പുകളിലേക്ക് തിരിയാതെ ആഴത്തിലുള്ള സന്ദേശങ്ങൾ നൽകുന്ന ഒരു കഥ അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. കഥപറച്ചിലിനും സിനിമാറ്റിക് കലയ്ക്കും ഇടയിലുള്ള തികഞ്ഞ സന്തുലിതാവസ്ഥ നിലനിർത്തിക്കൊണ്ട്, കഥയെ എങ്ങനെ ശ്വസിക്കാൻ വിടണമെന്ന് അറിയുന്ന ഒരു ചലച്ചിത്രകാരൻ എന്ന നിലയിൽ മഹാദേവൻ തന്റെ കഴിവ് തെളിയിക്കുന്നു. 'ദി സ്റ്റോറിടെല്ലർ' ഒരു സാധാരണ സിനിമയല്ല - ഇത് ഒരു ആത്മാവുള്ള സിനിമയാണ്. കഥകളുടെ ശക്തിയെക്കുറിച്ചുള്ള ഒരു സിനിമയാണ് വ്യത്യസ്തമായ എന്തെങ്കിലും നിർത്താനും ചിന്തിക്കാനും അനുഭവിക്കാനും ഇത് നിങ്ങളെ ക്ഷണിക്കുന്നു. നിശ്ശബ്ദമായ ആഴത്തിൽ പ്രതിധ്വനിക്കുന്ന ഒരു ചിന്തോദ്ദീപകമായ സിനിമയാണ്. നമ്മുടെ ജീവിതത്തെ അർത്ഥവത്താക്കാൻ നമ്മൾ പറയുന്ന, ഓർമ്മിക്കുന്ന, ചിലപ്പോൾ മറ്റുള്ളവരിൽ നിന്ന് മോഷ്ടിക്കുന്ന കഥകൾ. സത്യജിത് റേയുടെ കഥപറച്ചിലിന് ഹൃദയംഗമമായ ആദരാഞ്ജലി അർപ്പിച്ചുകൊണ്ട്, ഈ ചിത്രം ജീവിതം, ഓർമ്മ, ആഖ്യാന കല എന്നിവയുടെ മനോഹരവും ചിന്തനീയവുമായ ഒരു പര്യവേക്ഷണമാണ്. വ്യത്യസ്ത ലോകങ്ങളിൽ നിന്ന് വരുമ്പോൾ പോലും, ചിലപ്പോൾ ഏറ്റവും ശക്തമായ കഥകളാണ് നമ്മളെ ബന്ധിപ്പിക്കുന്നതെന്ന് നമ്മെ ഓർമ്മിപ്പിക്കുന്ന ഒരു സിനിമ. ഇത് എല്ലാവരെയും തൃപ്തിപ്പെടുത്തണമെന്നില്ല, പക്ഷേ അങ്ങനെ ചെയ്യുന്നവർക്ക്, മായാത്ത ഒരു മുദ്ര പതിപ്പിക്കും.

“ദി സ്റ്റോറിടെല്ലർ” – അവലോകനം

എല്ലാ സിനിമകളും എല്ലാവർക്കും വേണ്ടിയുള്ളതല്ല, ‘ദി സ്റ്റോറിടെല്ലർ’ അത്തരമൊരു സിനിമാറ്റിക് അനുഭവമാണ്. അത് വാഗ്ദാനം ചെയ്യുന്ന ആഴത്തെ ശരിക്കും അഭിനന്ദിക്കാനും ബഹുമാനിക്കാനും കഴിയുന്ന ഒരു പ്രത്യേക പ്രേക്ഷകരെ

....