malayalam story

ഒരു ബിരിയാണി കഥ

നല്ല ഒരു ബിരിയാണിയുടെ മണം ബസ്സിൽ ഇരുന്നപ്പോൾ മൂക്കിലേക്ക് തുളഞ്ഞു കേറിയതാണ് …ഇത് വരെ അത് പോയിട്ടില്ല , മാസ അവസാനം ആണ് , പേഴ്സ് ഞാൻ തുറന്നു നോക്കി , നാളെയും മറ്റന്നാളും പോകാൻ ഉള്ള കൃത്യം വണ്ടിക്കൂലി , 40 രൂപ എക്സ്ട്രാ , അക്കൗണ്ടിൽ 34 രൂപ , എങ്ങനെ കണക്ക് കൂട്ടിട്ടും 130 രൂപയാണ് ബിരിയാണിയുടെ വില , അങ്ങോട്ട് എത്തുന്നില്ല , 2 ദിവസം കഴിഞ്ഞാൽ ശമ്പളം വരും , അന്ന് തിന്നാം , പക്ഷെ അത് വരെ കൊതി അടക്കി പിടിച്ച ഇരിക്കേണ്ട ?

പേയിങ് ഗസ്റ്റ് ആയിട്ട് , ആ വെജിറ്റേറിയൻ ഫാമിലിയുടെ അടുത്ത പോയി താമസിച്ചപ്പോഴേ ഞാൻ ഇത് ഓർക്കണമായിരുന്നു …

സ്വന്തം മുറിയിൽ വന്നു മലർന്നു കിടക്കുമ്പോളും എന്റെ ചിന്ത ഇങ്ങനെയായിരുന്നു , 8 മണിക്ക് അവർ തരുന്ന ഉണക്ക ചപ്പാത്തിയും കുറുമയും എനിക്ക് ഇന്ന് വേണ്ട , എങ്ങനെയെങ്കിലും ബിരിയാണി തിന്നണം , ജോലിക്ക് വേണ്ടി ഈ സിറ്റിയിലേക്ക് വന്നിട്ട് 2 മാസമായാതെയുള്ളു . കൂടെ ജോലി ചെയ്യുന്നവരോട് കടം ചോദിക്കാൻ ഒരു മടി , ഇതിപ്പോ ഇത്ര വലിയ കാര്യമാണോ എന്ന് കാണുന്നവർ വിചാരിക്കും ..

നിങ്ങൾക്ക് ആർക്ക് എങ്കിലും ശെരിക്കും സങ്കടം ഉണ്ടെകിൽ ഒരു ബിരിയാണി മേടിച്ചു വെച്ചു ഒന്ന് കാലിൻമേൽ കാലും കേറ്റി വെച്ച് , ഇഷ്ടമുള്ള ഒരു സിനിമയും കണ്ട് നോക്കിക്കേ , സങ്കടം ഒകെ പറ പറക്കും , ഇപ്പോ എനിക്ക് പ്രത്യേകിച്ചു സങ്കടമൊന്നുമില്ല പക്ഷെ, ഒരു ബിരിയാണി തിന്നണം എന്ന് മനസ്സ് അങ്ങ് സെറ്റ് ആക്കി പോയി , ഇനി കിട്ടിയില്ലേ മനസ്സ് അങ്ങ് വേദനിക്കും ..

അങ്ങനെ ചിന്തിച്ചു കിടക്കുമ്പോളാണ് നമ്മുടെ സഹ മുറിയൻ ദേവ ദൂതനെ പോലെ വന്നു ..

” അളിയാ ഒരു ബിരിയാണി അങ്ങ് ഓർഡർ ചെയ്താലോ ? 50 /50 അടിക്കാം” എന്ന് പറഞ്ഞത് …പകുതി എങ്കി പകുതി , എടുത്ത് ഓർഡർ ചെയ്യാൻ ആപ്പ് എടുത്തപ്പോൾ ആണ് അടുത്ത കുരിശ് , അതിലെ ബിരിയാണിക്ക് 150 + ഡെലിവറി ചാർജ് , കയ്യിൽ 40 ഉം 34 ഉം മാത്രം , അത് കൊടുത്താലും പകുതി ആവില്ലലോ , ബാക്കി കടം പറയാൻ എന്നിലെ കുല പുരുഷൻ അനുവദിക്കുന്നില്ല , ഞാൻ 100 രൂപ പോലും എടുക്കാൻ ഇല്ലാത്ത എച്ചി ആണ് എന്ന് അവൻ ഓർത്തലോ ? എന്ന് ഓർത്തു ഞാൻ മനസ്സിലാ മനസോടെ പറഞ്ഞു , “ഓ അളിയാ മൂഡ് ഇല്ല , നമുക്ക് പിന്നെ മേടിക്കാം ..”

കൃത്യം 8 ആയപ്പോൾ തന്നെ ഓണർ തള്ള വന്നു കഴിക്കാൻ വെച്ചിട്ടുണ്ട് , തിന്നു എന്ന് പറഞ്ഞു ..

തന്നെ അങ്ങ് തിന്നാ മതി എന്ന് മനസ്സിൽ പറഞ്ഞു , ഞാൻ കിടന്ന കിടപ്പിൽ തന്നെ കിടന്നു , ഇന്ന് എന്താണേലും പട്ടിണിയാണേലും ആ ചപ്പാത്തി ഞാൻ തിന്നൂല ..

വാശി കാണിക്കാൻ വീട് അല്ല , വിശന്നാൽ വാശി കൂടും …പക്ഷെ ഞാൻ അനങ്ങിയില്ല .. സഹ മുറിയൻ ചാടി എണീറ്റ് കഴിക്കാൻ പോയി , ശവം , ഏത് കിട്ടിയാലും തിന്നോളും …

അങ്ങനെ ഇരുന്നപ്പോളാണ് ഞാൻ എന്ന ആണേലും ‘അമ്മ കുട്ടിയെ വിളിക്കാം എന്ന് ഓർത്തത് .. ഠപ്പേന് ഫോൺ ‘അമ്മ എടുത്തു ..

“” ഞാൻ നീ വിളിക്കാതെ എന്താ എന്ന് ഓർത്തു ഇരിക്കുവായിരുന്നു എന്റെ കുട്ടിയെ .. നീ എന്ത് എടുക്കുവാ ? എന്താ കഴിച്ചേ ?””

“”ഓ , ഞാൻ ഒന്നും കഴിച്ചില്ല അമ്മെ , അമ്മയോ ?””

” ഞാനും ഉണ്ണിയെ , വൈകുനേരം തൊട്ട് അമ്മക്ക് ഒരു സങ്കടം .. നീയാണ് മനസിൽ , അവിടത്തെ ഭക്ഷണം ഒന്നും പിടിക്കുന്നുണ്ടാവില്ല , അതൊക്കെ ഓർത്തപ്പോ എനിക്കും വിശപ്പ് വന്നില്ല ”

അമ്മയുടെ ആ നിറഞ്ഞ ശബ്ദം കേട്ടപ്പോ എനിക്ക് ഒന്നും പറയാൻ തോന്നിയില്ല ,..

” ‘അമ്മ എന്ന ഫോൺ വെച്ചോ , ഞാൻ ഇപ്പൊ വിളികാം ”

എന്ന് പറഞ്ഞു

ഞാൻ കാൾ കട്ട് ചെയ്തു ..

എന്റെ വിശപ്പും , വാശിയുമൊക്കെ എവിടെയോ പോയി മറഞ്ഞിരിന്നു …

Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

About The Author

malayalam story

ചില സത്യങ്ങൾ

അവൾ ആലോചിക്കുകയായിരുന്നു…, വിശ്വസിക്കാൻ തയ്യാറായവർക്കു മുന്നിൽ കള്ളം പറയുക എത്ര പ്രയാസകരമാണെന്ന്…., പക്ഷെ ഇന്ന അങ്ങിനെ പറഞ്ഞേ മതിയാവൂ…, കാരണം ഒരു ഭർത്യമതിയായ ഞാൻ ഇതുവരെ അടക്കിവെച്ച

....

ചിത്തരഞ്ജൻ

” പ്രിയ തനിക്കെന്താടോ പറഞ്ഞാൽ മനസ്സിലാവാത്തത് എന്റെ എല്ലാ കാര്യങ്ങളും തനിക്ക് അറിയാവുന്നത് അല്ലെ തന്നെ എന്നല്ല ഒരു പെണ്ണിനേയും എനിക്ക് എന്റെ ജീവിതത്തിലേയ്ക്ക് കൂടെ കൂട്ടാൻ

....

ടീച്ചർ

ടീച്ചർ കണ്ണിലെ കൃഷ്ണമണി പോലെ സൂക്ഷിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നതാണ് ഭർത്താവായ എബി സാറിനെ, എന്നാൽ ക്ലാസിലെ നൈഷ്മികയാണ് സാറിന്റെ ആ രഹസ്യം ആദ്യം കണ്ടെത്തിയത് അവളതു വന്നു

....

ഇരട്ടച്ചൂട്ട്

ബാവൂട്ടിക്കാന്റെ മരണത്തിനു ശേഷം ഈ ഇടവഴികളിലൂടെ സഞ്ചരിക്കാൻ പൊതുവെ പേടിയാണ്. ആളുകൾ വരിവരിയായി നിന്ന് ദിക്ർ ചൊല്ലി ജനാസയുമായി പള്ളിയിലേക്ക് പോകുന്ന ആ യാത്രയിങ്ങനെ ഓർമ്മയിൽ വരും.

....
malayalam short story

രക്തസിന്ദൂരം

ചതിക്കാതെ കൂടെ നിന്നാൽ അവനെ മറ്റൊന്നിനു വേണ്ടിയും നഷ്ടപ്പെടുത്തില്ലെന്ന് ഞാനാദ്യമേ തീരുമാനിച്ചിരുന്നു, അതു കൊണ്ടു തന്നെ എന്റെ വീട്ടുക്കാരുടെ ശാപവാക്കുകൾ കേട്ടും, കുത്തുവാക്കുകൾ സഹിച്ചും, അവരോട് തർക്കുത്തരം

....

പുകച്ചുരുളുകൾ

“രാഘവേട്ടോയ്… ഇങ്ങളീ നാട്ടിലൊന്നല്ലേ!…” പറമ്പിൽ അല്പം കടലാസ്സും പാഴ്‍ത്തുണിയും കത്തിക്കണത് ശ്രദ്ധയിൽ പെട്ട മെമ്പർ ബാബു രാഘവേട്ടനോട് വീട്ടിലേയ്ക്ക് കയറിവരുന്നപാടെ ചോദിച്ചു… കക്ഷത്തിരിക്കണ ബാഗും ഡയറിയും ഒന്നൂടെ

....