ഇങ്ങനെയും ചിലർ

ചിലപ്പോഴൊക്കെ ജീവിതം അങ്ങനെയാണ്..ഒറ്റയ്ക്കാവാം…ആരുമില്ലാതെയാകാം..
ഒരിക്കൽ ജീവിതത്തിലേയ്ക്ക് ഈയാം പാറ്റകളെ പോലെ ആളുകൾ പറന്നടുക്കാം…നാം പോലും അറിയാതെ അവർ ഇറങ്ങിപ്പോയെന്നും വരാം..ഇനിയും ചിലരെ നമുക്ക് തന്നെ ഇറക്കി വിടേണ്ടതായും വരാം..സൗഹൃദം കൊണ്ട് നമ്മെ പൊതിയുന്നവരുണ്ടാകാം..അതിന്റെ നേർത്ത മഞ്ഞു മൂടുപടത്തിൽ പ്രണയമൊളിപ്പിച്ചവരുമുണ്ടാകാം..ആത്മാർത്ഥ സ്നേഹിതർ ഉണ്ടായെന്ന് വരാം…അവരുടെ ആത്മാർത്ഥത കാലഘട്ടത്തിന്റെ കടന്നുപോകലിൽ പരീക്ഷിക്കപ്പെട്ടേക്കാം..ബന്ധങ്ങളിൽ വിള്ളലുകൾ വന്നേക്കാം..ചില മുഖങ്ങളെ മറവിക്ക് വിട്ടുകൊടുക്കേണ്ടതായി വരാം..വെറുക്കപ്പെടേണ്ടവരുണ്ടാകാം..ഹൃദയത്തെ കീറി മുറിച്ചിട്ട് മുഖത്തു നോക്കിപുഞ്ചിരിക്കുന്നവരും നമുക്ക് ചുറ്റുമുണ്ടാകും..

സ്നേഹത്തിന്റെ പാശം കൊണ്ട് നമ്മെ വിരിഞ്ഞ മുറുക്കി കെട്ടിയിടുന്നവർ ഉണ്ടാകാം..ശ്വാസം എടുക്കാനാകാതെ, സ്വയമേ ഒന്നുംചെയ്യാൻ കഴിയാതെ ആ കയറിനുള്ളിൽ നമ്മൾ കഷ്ടപ്പെടുമ്പോഴും അവർ ചോദിക്കുമെനിക്ക് നിന്നോടുള്ള സ്നേഹം കൊണ്ടല്ലേ എന്ന്..ഇത് സ്നേഹമല്ലെന്ന്,സ്നേഹമാണെന്ന് വിശ്വസിപ്പിക്കുന്ന അവരുടെ സ്വാർത്ഥത മാത്രമാണെന്ന്,അവർ ഒരിക്കലും മനസ്സിലാക്കുന്നുമില്ല…എത്ര നിസ്സാരമായാണ് നമുക്ക് നേരെ അവർ വിഷം പുരട്ടിയ അമ്പുകൾ എയ്യുന്നത്…ചിരിച്ചുകൊണ്ട് കൂടെ നിൽക്കുമ്പോഴും നമുക്കെതിരെ കള്ളക്കഥകൾ മെനയുകയാകുമവർ…എന്നിലെ എന്നെ കൊന്നിട്ടവർ അവർക്ക് വേണ്ട ഒരാളായി എന്നെ മെടഞ്ഞെടുക്കുന്നു..ചിന്തകൾക്കും പ്രവർത്തികൾക്കും വിലക്കുകൾ വയ്ക്കുന്നു..കൈകാലുകളിൽ അദൃശ്യമായതെന്നാൽ, ബലമുള്ള വിലങ്ങുകൾ തീർക്കുന്നു…ഞാൻ ഇഷ്ടപ്പെടുന്ന ഞാൻ ഇല്ലാതെയാവുന്നതും, പകരം ജീവനുള്ള ഒരു പാവയായി ഞാൻ പരിണമിക്കുന്നതും അറിയാതെ അറിഞ്ഞുകൊണ്ട് ജീവിക്കേണ്ടാതായി വരുന്നു…ആ ബന്ധനങ്ങളെ പൊട്ടിച്ചെറിയാനുള്ള ധൈര്യം കാണിക്കുന്ന നിമിഷം വരെ നാം ആ അടിമത്വത്തിൽ തന്നെ കഴിയേണ്ടതായി വരുന്നു…

Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

About The Author

ഒരവസരം കൂടി…

കണ്ണൊക്കെ വല്ലാതെ വരണ്ടു പോയെന്നു തോന്നുന്നു,അടയ്ക്കുമ്പോൾ നല്ലതുപോലെ നീറുന്നുണ്ട്. അൽപ്പം വേദനയും പുകച്ചിലുമൊക്കെ സഹിച്ചിട്ടാണെങ്കിലും മുറുക്കെ അടച്ചു. നേരം പുലരുന്നതിനു മുൻപേ തന്നെ കയറിയതാണ് ബോട്ടിൽ. കഴിഞ്ഞ

....

പുകച്ചുരുളുകൾ

“രാഘവേട്ടോയ്… ഇങ്ങളീ നാട്ടിലൊന്നല്ലേ!…” പറമ്പിൽ അല്പം കടലാസ്സും പാഴ്‍ത്തുണിയും കത്തിക്കണത് ശ്രദ്ധയിൽ പെട്ട മെമ്പർ ബാബു രാഘവേട്ടനോട് വീട്ടിലേയ്ക്ക് കയറിവരുന്നപാടെ ചോദിച്ചു… കക്ഷത്തിരിക്കണ ബാഗും ഡയറിയും ഒന്നൂടെ

....

അമ്മയുടെ വിരലുകൾ

ഒരിക്കൽ തമ്മിൽ പിരിഞ്ഞ ശേഷം അച്ഛൻ അമ്മയേ വീണ്ടും സ്വന്തം ജീവിതത്തിലേക്കു തിരിച്ചു വിളിക്കാൻ വന്നിട്ടും അമ്മ അച്ഛനോടൊപ്പം പോകാൻ തയ്യാറായില്ലെന്നു മാത്രമല്ല, അച്ഛനോടെന്തോ വാശിയുള്ളതു പോലെയാണ്

....

ബാല്യത്തിൻ ഓർമ്മയ്ക്കായി

മുറ്റത്തെ പ്ലാവിൽ നിന്നും വീഴുന്ന പ്ലാവില എടുത്തു കഞ്ഞി കുടിച്ചിരുന്ന ബാല്യം മുറ്റത്തും തൊടിയിലും ഓടിനടന്ന് പൂക്കൾ പറിച്ച് കളിച്ചു നടന്നിരുന്ന ബാല്യം മാങ്ങ മുട്ടപ്പഴം ചാമ്പങ്ങ

....

ഗാന്ധിജിയുടെ വട്ട കണ്ണട

അവിടെ വല്ലാത്തൊരു തിരക്കാണ് എല്ലായ്പോഴും, പച്ചക്കറി പലചരക്കുകൾ എല്ലാം അവിടെ സുലഭമായതു തന്നെയാകാം തിരക്കിനും കാരണം. കൊറോണ കാലം തുടങ്ങിയപ്പോൾ മുതൽ പേരും വിലാസവുമൊക്കെ എഴുതി വെച്ചിരുന്ന

....
malayalam short story

രക്തസിന്ദൂരം

ചതിക്കാതെ കൂടെ നിന്നാൽ അവനെ മറ്റൊന്നിനു വേണ്ടിയും നഷ്ടപ്പെടുത്തില്ലെന്ന് ഞാനാദ്യമേ തീരുമാനിച്ചിരുന്നു, അതു കൊണ്ടു തന്നെ എന്റെ വീട്ടുക്കാരുടെ ശാപവാക്കുകൾ കേട്ടും, കുത്തുവാക്കുകൾ സഹിച്ചും, അവരോട് തർക്കുത്തരം

....