ആർപ്പേ .. ആർപ്പേ .. ആർപ്പേ …

ചിങ്ങം പിറന്നാൽ പിന്നെന്നും ഓണമാണ് ; ചിങ്ങം ഒന്നിന് പുതുവത്സരാശംസകൾ നേർന്നു കൊണ്ട് വല്ല്യച്ഛൻ ഞങ്ങൾ കുട്ടികൾക്കെല്ലം ഒറ്റരൂപ തുട്ട് കൈനീട്ടം തരുമായിരുന്നു , ആ ഒറ്റരൂപതുട്ടിന് അന്ന് വയറൻ പൊറിഞ്ചുവിന്റെ പീടികയിൽ നിന്നും അഞ്ചോ ആറോ പുളിഞ്ചി മിഠായി കിട്ടിയിരുന്നെന്നാണ് ഓർമ്മ ., അങ്ങനെ പുളിഞ്ചി മിഠായുടെ മാധുര്യം നുണഞ്ഞു കൊണ്ടാണ് ഞങ്ങൾ കുട്ടികളെല്ലാം അന്ന് ഓണത്തെ വരവേറ്റിരുന്നത് …
അത്തം പത്തിന് പൊന്നോണമാണ് , എന്നാൽ ഓണപരീക്ഷ കഴിയുന്നതോ ഓണത്തിന് മൂന്നോ നാലോ ദിവസം മുൻപും ., അവസാനദിവസം കണക്കെങ്ങാനുമാണ് പരീക്ഷയെങ്കിൽ പിന്നെ പറയേം വേണ്ട , അന്നത്തെ പരീക്ഷ പേപ്പറിലെ കണക്കവിടെ കിടക്കും , പിറ്റേന്നാൾ ആരംഭിക്കുന്ന  ഓണാവധിയെക്കുറിച്ചുള്ള കണക്കുകൂട്ടലുകളാകും പിന്നീട് അവിടെ നടക്കുക  …
തൊടിയിലെ ചാലിൽ നിന്നും കിട്ടിയിരുന്ന കളിമണ്ണിന് ബദലായ മണ്ണ് ഉപയോഗിച്ച് തൃക്കാക്കരയപ്പനെ നിർമ്മിക്കണം , മുൻപേ കണ്ടുവെച്ചിട്ടുള്ളിടങ്ങളിൽ നിന്നെല്ലാം തുമ്പപ്പൂ ശേഖരിക്കണം , തൃക്കാക്കരയപ്പനിൽ ചൂടാനുള്ള കടലാസ് പൂക്കൾ ഉണ്ടാക്കണം ; അതിനുള്ള സാധന സാമഗ്രികൾ ; ഓണത്തിനുള്ള പലചരക്ക് വാങ്ങാൻ പോകുമ്പോൾ ഏട്ടനോട് പറഞ്ഞ് മറക്കാതെ വാങ്ങിപ്പിക്കണം ; പറ്റിയാൽ ഒന്ന് വാശിപിടിച്ച് ഒരു ച്യൂയിഗം ഒപ്പിക്കണം , ഇത്തരം കണക്കുക്കൂട്ടലുകൾക്കിടയിൽ പാസ്സ് മാർക്കിനുള്ളത് വല്ലതും എഴുതിയാലായി …
പിന്നീടുള്ള പൂരം ഓണതലേന്നാണ് ., തൃക്കാക്കരയപ്പനെ വെച്ച് തൊഴുത് ഓണം വന്നാറപ്പേ …. എന്ന് നീട്ടിയൊരാർപ്പ് വിളിയുണ്ട് ആ വിളിക്ക് മറുപടിയായ് കൂടെയുള്ളവരിൽ നിന്നൊരു മറുവിളി ഉയരും ….
ആർപ്പേ .. ആർപ്പേ .. ആർപ്പേ …
അങ്ങനെയൊരു മൂന്നു വിളി കഴിഞ്ഞാൽ ആ വീട്ടിൽ ഓണം എത്തി എന്നാണ് പറയുക , അങ്ങനെ ഓരോ വീട്ടിലും ഓണം വെച്ചു കഴിഞ്ഞാൽ പിന്നെ ഉച്ചത്തിൽ ആർപ്പുവിളിക്കുന്ന ഉണ്ണിയേട്ടനെയും കൂട്ടി വീടുകളായ വീടുകളിലെല്ലാം കയറിയിറങ്ങിയൊരാർപ്പു വിളിയുണ്ട് , അന്നേരം അവിടങ്ങളിൽ നിന്നെല്ലാം തൃക്കാക്കരയപ്പന് നേദിച്ചതിൽ നിന്നും കിട്ടിയിരുന്ന മധുരമിടാത്ത പൂ അടയുടെ സ്വാദ് അതൊരു പ്രത്യേക സ്വാദ് തന്നെയായിരുന്നു …
ഓർത്തെടുക്കുവാനാണെ ഇനിയുമുണ്ടേറെ ഓർമ്മകൾ … പുലർകാലേ പ്രായഭേദമന്യേ അയൽപക്കത്തെ കൂട്ടുകാരെയെല്ലാം കൂട്ടി പൂ പറിക്കാൻ പോയിരുന്നത് ; ഓണത്തിന് കിട്ടിയിരുന്ന പുതുമണം മാറാത്ത പുത്തൻ ഓണകോടിയെക്കുറിച്ച് ; ഓണസദ്യയിലെ പ്രിയപ്പെട്ട വിഭവമായ പാലടപ്രഥമനെക്കുറിച്ച് ; രണ്ടോണനാളിലെ കുമ്മാട്ടിയെക്കുറിച്ച് ; നാലോണനാളിൽ തൃശ്ശൂർ നഗരിയിൽ പോയി കണ്ടിരുന്ന പുലിക്കളിയെക്കുറിച്ച് … അങ്ങനെ ഒരറ്റത്ത് നിന്ന് ആരംഭിച്ചാൽ വിളക്കി ചേർക്കപ്പെട്ടൊരാ ഓർമ്മകളുടെ ചങ്ങല കണ്ണികളങ്ങനെ നീളും …
ഒടുക്കം , ശബ്ദകോലാഹളങ്ങളെല്ലാം നിലയ്ക്കുമ്പോൾ തള്ളപുരയ്ക്കകം വീണ്ടും പതിയെ ഏകാന്തമായൊരാ ഇരുട്ടിന് വഴി മാറികൊടുക്കും ; ചക്കമുറിയിലെ (സ്റ്റോർ റൂം) വടക്കേ മൂലയ്ക്കൽ പൊടിപിടിച്ചിരുന്ന വലിയ ഉരുളിയും ചട്ടകവുമെല്ലാം പാതിയേമ്പുറത്ത് (കിച്ചൻ സ്ലാബ്) നിന്നും വീണ്ടും തൽസ്ഥാനത്തേക്ക് തന്നെ തിരിക്കും ; കുട്ടതളത്തിലെ (വാഷിംഗ് ഏരിയ) തിരക്കൊഴിയും ; തട്ടിൻപുറം (അപ് സ്റ്റയർ റൂം) വീണ്ടും തുറന്നിട്ടൊരാ ജലകത്തിൽ കൂടി വിചനമായൊരാ മണലിപുഴയുടെ ഗതിവേഗതയിൽ തന്നെ അഭയം പ്രാപിക്കും ., ഒടുവിൽ , സദ്യ വിഭവങ്ങളിൽ മിച്ചംവരുന്നൊരാ പുളിഞ്ചിയും മാങ്ങ അച്ചാറും ഇട്ടുവെയ്ക്കുന്നൊരാ കുഞ്ഞു ഭരണികൾ കൂടി കാലിയാകുന്നതോടെ അക്കൊല്ലത്തെ ഓണത്തെക്കുറിച്ചുള്ള സംസാരങ്ങൾ തന്നെ നിലയ്ക്കുന്നു …
ഓർമ്മകളുടെ തിരുമുറ്റമായെന്നും വിളങ്ങിയിരുന്നതാ തറവാട് വീടായിരുന്നു , അത്തരം ഓർമ്മകൾക്കെന്നും തിരിതെളിയിച്ചിരുന്നതാകട്ടെ ആ തറവാട്ടിലെ മുത്തശ്ശിയും , ഇന്ന് മുത്തശ്ശിയില്ല തറവാടും ശോഷിച്ചിരിക്കുന്നു … ഹൃത്തിലെ മധുരോദാരമായ ഇത്തരം ഓർമ്മകൾക്ക് മങ്ങലേൽക്കാത്തിടത്തോളം കാലം ഇനി പിറവികൊള്ളുന്നോരോ ഓണവും നല്ലോർമ്മകൾക്കൊപ്പം ചേർത്തുവെയ്ക്കാനാകുന്ന നല്ലോണങ്ങൾ തന്നെയാകുമെന്ന് പ്രത്യാശിക്കാം
Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

About The Author

ഓർമ്മയിലൊരു ഓണക്കാലം

മുറ്റത്തും തൊടിയിലും പടവരമ്പത്തും ഓടി ചാടി നടന്ന് പൂക്കൾ ശേഖരിച്ചിരുന്ന ഒരു കുട്ടിക്കാലം ഉണ്ടായിരുന്നു എനിക്ക്. പൂക്കളം ഒരുക്കിയത്‌ ഇഷ്ടായില്ല്യേ മാവേലി തമ്പുരാൻ പിണങ്ങ്യലോ  എന്ന് കരുതി

....
malayalam short story

ഒരു പ്രസവ കഥ

അതേ……………? പ്രസവിക്കാനും അമ്മയാവാനും ഒന്നും തൽക്കാലം എന്നെ പ്രതീക്ഷിക്കരുത്……..!! അതിനൊന്നിനുമുള്ള സമയം തൽക്കാലം എന്റെ പക്കലില്ല………! ആദ്യരാത്രിയിൽ ഭാര്യയുടെ ആദ്യവാക്കുകൾ കേട്ട് അവൻ അവളെ തന്നെ നോക്കി….,

....
malayalam short stories

ഞാനും ഒരു പെണ്ണാണ്

ഞാൻ രമ ,,എന്റെ ഭര്ത്താവു ഹരിയേട്ടൻ ആള് ഗൾഫിലാണ് രണ്ടുവർഷം ഞാൻ ദുബായിൽ ഹരിയേട്ടനോടൊപ്പം ജീവിച്ചു. ഒരു രണ്ടു വയസ്സുള്ള ആൺ കുട്ടിയും ഉണ്ട്. വീട്ടുകാർ തീരുമാനിച്ചു

....

കാവൽ നക്ഷത്രം

വീടിനടുത്ത്, പാടങ്ങൾക്കുമകലെ ഒരു ചെറിയ റെയിൽവെ സ്റ്റേഷൻ ഉണ്ട്. ആകാശത്തിലെ നക്ഷത്രങ്ങളായിരുന്നു എന്റെ കൂട്ടുകാർ. ട്രെയിനിന്റെ ചൂളം വിളികൾ അലിഞ്ഞു ചേർന്ന എന്റെ കൌമാരവും യൗവ്വനവും. എത്ര

....

മൈ ബ്രോ

എൽസമ്മ: ഉറക്കം വരുന്നില്ല ബ്രോ… ബ്രോ എന്തേലും ഒരു കഥ പറ ഞാൻ കേട്ട് കേട്ട് ഉറങ്ങാം… ബ്രോ: അയ്യടാ അത് നല്ല ഏർപ്പാട്… എൽസമ്മ: പ്ലീസ്

....

ബാല്യത്തിൻ ഓർമ്മയ്ക്കായി

മുറ്റത്തെ പ്ലാവിൽ നിന്നും വീഴുന്ന പ്ലാവില എടുത്തു കഞ്ഞി കുടിച്ചിരുന്ന ബാല്യം മുറ്റത്തും തൊടിയിലും ഓടിനടന്ന് പൂക്കൾ പറിച്ച് കളിച്ചു നടന്നിരുന്ന ബാല്യം മാങ്ങ മുട്ടപ്പഴം ചാമ്പങ്ങ

....