malayalam story

ബോംബുംക്കായ

അപ്പുറത്തെ വീട്ടിൽ നാല് പെൺക്കുട്ട്യോൾ ആണവര്. എന്റെ വീട്ടിൽ എനിക്ക് രണ്ട് ചേച്ചിമാരും. നമ്മൾ എഴ് പേര് കൂടിയാൽ പിന്നെ നല്ല രസാണ്. പക്ഷെ അപ്പുറത്തെ വീട്ടിലെ മൂത്ത താത്ത അങ്ങനെ കളിക്ക്യാൻ വരാറില്ല. താത്ത വീടും ചുറ്റുപ്പാടും നോക്കി നടക്കും. ഞങ്ങൾ ബാക്കി ആറ് പേരും ഓരോ സെറ്റാണ്. നമ്മടെ വീടിന്റെ അടുത്തായിട്ട് തന്നെ ഒരു നല്ല പ്രേത്യേക തരം ഒരു കായ ഇണ്ടാവുന്ന ഒരു മരണ്ട്. വിശക്കായ ആണെന്ന് എല്ലാരും പറയണത് കേട്ടിണ്ട്. നമ്മൾ ആ കായ ഒരു കമ്പ് വെച്ച് പൊട്ടിച്ച് അത് താഴെ ഇടും. എന്നിട്ട് അത് റോഡിൽ എറിഞ്ഞു പൊട്ടിക്കും. നല്ല കനം ഉള്ളോണ്ട് നമ്മൾ തന്നെ ഇട്ട പേരാണ് ബോംബും കായാന്ന്. കാഴ്ച്ചയ്ക്കും അത് ബൊംബ് പൊലെയിരിക്കും. അങ്ങനെ ഒരു ദിവസം നമ്മൾ എല്ലാരും കൂടെ ഈ കായ പൊട്ടിച്ച് കളിച്ച ശേഷം സന്ധ്യ ആയപ്പോ വീട്ടിലേക്ക് മടങ്ങി. പിന്നെയാണ് അറിഞ്ഞേ അവരുടെ വീട്ടിലെ ആടായ ‘പെണ്ണു’, ഈ കായ കഴിച്ച് കുഴഞ്ഞു വീണുന്ന്. നമ്മൾ അങ്ങോട്ട് ഓടി ചെന്നപ്പോ ആടിന്റെ അവസ്ഥ കണ്ട് അവിടത്തെ ആന്റിയും തലചുറ്റി വീണു. പിന്നെ മെല്ലെ ആടിന് വെള്ളവും മരുന്നൊക്കെ കൊടുത്ത് ശെരി ആയി. ആന്റിക്കും ബോധം ഒക്കെ വന്നു. പിന്നീട്‌ പിന്നെ ഞങ്ങൾ ആ കായ എറിഞ്ഞു പൊട്ടിക്കാറില്ല. ഇന്ന് ആ മരം നിന്നെടുത്ത് വീട് വെക്കാനായി മരം മുറിച്ച് മാറ്റി. ഓർമ്മകൾക്ക് മരണമില്ലല്ലോ, ബാല്യം മനോഹരമാക്കിയത് ഇങ്ങനെ കൊറേ ഓർമ്മകളാണ്.

Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

About The Author

ചിറകിന്റെ നിറം

  “ചിറക് പക്ഷികൾക്ക് മാത്രമുള്ളതാണോ? അല്ല മനുഷ്യർക്കും മറ്റു ജീവജാലങ്ങൾക്കും ചിറകുകളുണ്ട്. എന്നാൽ പക്ഷികളെപ്പോലെ ഏവർക്കും കാണുന്ന കണക്കിനല്ല എന്നുമാത്രം!!! ചാടുമ്പോഴൊക്കെ എങ്ങനാണ് വായുവിൽ ഉയർന്നു നിൽക്കുന്നത്?

....

അങ്ങനെയും…

മടൽ ബാറ്റും താഴെയിട്ട് ഞാനും അച്ഛനും ജീവനുംകൊണ്ട് പാഞ്ഞു. നന്നായി ബാറ്റു ചെയ്തുകൊണ്ടിരുന്നപ്പോൾ അമ്മ കാരണം കളി നിർത്തിയ അവസ്ഥ ലോകത്ത് ഒരാൾക്കും ഉണ്ടായി കാണാത്തില്ല, എന്നാൽ

....

നിലംതല്ലി

വടക്ക് ഇവന്റെ പേര് നിലംതല്ലി.. എന്നാൽ തെക്കർക്ക് ഇവൻ കൊട്ടോടി ആണ്.. അതാണ് ഭാഷയുടെ പ്രശ്നം.. ആനയും ഉറുമ്പും പോലെ.. 1980-90 കാലഘട്ടങ്ങൾക്ക് മുൻപ് വരെ വീട്

....

ആറുതോന്ന്യാസങ്ങൾ

ഇരുട്ടിനെ പകലാക്കുന്ന നഗരങ്ങൾക്ക് എവിടെയാണ് രാത്രി. ചീറിപ്പായുന്ന വണ്ടികൾക്ക്, കൂട്ടിലണയുന്ന അങ്ങാടിക്കുരുവികൾക്ക് അങ്ങോളം ഇങ്ങോളം നഗരവീഥികൾക്ക് ഇരുപുറങ്ങളിൽ കാലറ്റം പുതപ്പെത്താതെ കിടന്നുറങ്ങുന്ന സാധാരണ മനുഷ്യരിൽ, ചെറിയ വെളിച്ചത്തിന്റെ

....

ബെൽ

ഇരുപത് വർഷത്തോളമായി ഒരേ കമ്പനിയിൽ പ്യൂണായി ജോലി ചെയ്യുന്നു ദാസപ്പൻ. ശമ്പളം അത്ര ആകർഷകമല്ലെങ്കിലും, അതിൽ അയാൾ തൃപ്തനല്ലെന്ന് അദ്ദേഹത്തിന്റെ മുഖം വെളിപ്പെടുത്തിയിരുന്നു. അതിരാവിലെ തന്നെ ഓഫീസിലെത്തി,

....

അന്നക്കുട്ടി അമ്മച്ചിയുടെ സ്വർഗ്ഗാരോഹണം..

ഈസ്റ്ററിന്റെ അന്ന് നട്ടുച്ച സമയത്ത് കുട്ടി അമ്മച്ചി നൂറാമത്തെ വയസ്സിൽ ഇഹലോകവാസം വെടിഞ്ഞു.. അതും യാതൊരു മുന്നറിയിപ്പുമില്ലാതെ.. അമ്മച്ചിയുടെ ജീവിച്ചിരിക്കുന്ന ആറു മക്കളും അവരുടെ മക്കളും, കൊച്ചുമക്കളും

....