malayalam story

ബോംബുംക്കായ

അപ്പുറത്തെ വീട്ടിൽ നാല് പെൺക്കുട്ട്യോൾ ആണവര്. എന്റെ വീട്ടിൽ എനിക്ക് രണ്ട് ചേച്ചിമാരും. നമ്മൾ എഴ് പേര് കൂടിയാൽ പിന്നെ നല്ല രസാണ്. പക്ഷെ അപ്പുറത്തെ വീട്ടിലെ മൂത്ത താത്ത അങ്ങനെ കളിക്ക്യാൻ വരാറില്ല. താത്ത വീടും ചുറ്റുപ്പാടും നോക്കി നടക്കും. ഞങ്ങൾ ബാക്കി ആറ് പേരും ഓരോ സെറ്റാണ്. നമ്മടെ വീടിന്റെ അടുത്തായിട്ട് തന്നെ ഒരു നല്ല പ്രേത്യേക തരം ഒരു കായ ഇണ്ടാവുന്ന ഒരു മരണ്ട്. വിശക്കായ ആണെന്ന് എല്ലാരും പറയണത് കേട്ടിണ്ട്. നമ്മൾ ആ കായ ഒരു കമ്പ് വെച്ച് പൊട്ടിച്ച് അത് താഴെ ഇടും. എന്നിട്ട് അത് റോഡിൽ എറിഞ്ഞു പൊട്ടിക്കും. നല്ല കനം ഉള്ളോണ്ട് നമ്മൾ തന്നെ ഇട്ട പേരാണ് ബോംബും കായാന്ന്. കാഴ്ച്ചയ്ക്കും അത് ബൊംബ് പൊലെയിരിക്കും. അങ്ങനെ ഒരു ദിവസം നമ്മൾ എല്ലാരും കൂടെ ഈ കായ പൊട്ടിച്ച് കളിച്ച ശേഷം സന്ധ്യ ആയപ്പോ വീട്ടിലേക്ക് മടങ്ങി. പിന്നെയാണ് അറിഞ്ഞേ അവരുടെ വീട്ടിലെ ആടായ ‘പെണ്ണു’, ഈ കായ കഴിച്ച് കുഴഞ്ഞു വീണുന്ന്. നമ്മൾ അങ്ങോട്ട് ഓടി ചെന്നപ്പോ ആടിന്റെ അവസ്ഥ കണ്ട് അവിടത്തെ ആന്റിയും തലചുറ്റി വീണു. പിന്നെ മെല്ലെ ആടിന് വെള്ളവും മരുന്നൊക്കെ കൊടുത്ത് ശെരി ആയി. ആന്റിക്കും ബോധം ഒക്കെ വന്നു. പിന്നീട്‌ പിന്നെ ഞങ്ങൾ ആ കായ എറിഞ്ഞു പൊട്ടിക്കാറില്ല. ഇന്ന് ആ മരം നിന്നെടുത്ത് വീട് വെക്കാനായി മരം മുറിച്ച് മാറ്റി. ഓർമ്മകൾക്ക് മരണമില്ലല്ലോ, ബാല്യം മനോഹരമാക്കിയത് ഇങ്ങനെ കൊറേ ഓർമ്മകളാണ്.

Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

About The Author

ഓർമ്മയിലൊരു ഓണക്കാലം

മുറ്റത്തും തൊടിയിലും പടവരമ്പത്തും ഓടി ചാടി നടന്ന് പൂക്കൾ ശേഖരിച്ചിരുന്ന ഒരു കുട്ടിക്കാലം ഉണ്ടായിരുന്നു എനിക്ക്. പൂക്കളം ഒരുക്കിയത്‌ ഇഷ്ടായില്ല്യേ മാവേലി തമ്പുരാൻ പിണങ്ങ്യലോ  എന്ന് കരുതി

....
malayalam short stories

ചേച്ചി

“ആരാടാ നൗഫലേ ഇതു ഐഫോൺ ലെവൻ ഒക്കെയായി ഒരു ആറ്റം ചേച്ചി? ” “അത് ഇവിടുത്ത സ്ഥിരം കസ്റ്റമറാ കിരണേ. ആശചേച്ചി.! റീചാർജിനും എന്ത് റിപ്പയറിനും ഇവിടെയെ

....

രക്ഷകൻ

നിന്റെ രക്ഷയ്ക്ക് അവനുണ്ടാകും… ഇതൊരൽപ്പം പഴകി ദ്രവിച്ചു തുടങ്ങിയ അനുഭവമാണ്. പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയമാണ്, അങ്ങനെ ഒരു അവധി ദിവസം അച്ഛന്റെ മൂത്ത പെങ്ങളുടെ വീട്ടിൽ

....

ആനചന്തം

ഇവൻ എന്ത് ഉദ്ദേശിച്ചിട്ടാ ഈ ജന്തുവിനെ വീട്ടിലേക്ക് കൊണ്ടുവന്നത്. പോയിപോയി എന്ത്‌ തോന്ന്യാസവും കാട്ടാമെന്നായോ ഇപ്പൊ ? ഞാൻ ജീവിച്ചിരിക്കുമ്പോ അത് നടക്കില്ല.. പേർഷ്യയിൽ ഉണ്ടാർന്ന ഒന്നാന്തരം

....

സൈക്കിൾ

പത്തു നാൽപതുവർഷങ്ങൾക്ക് മുമ്പ് നടന്ന കഥയാണ് .വടക്കേ ഇന്ത്യയിലെ ഒരു കൊച്ചു ഗ്രാമത്തിൽ ജീവിച്ചിരുന്ന ഒരു ഏഴ് വയസ്സുകാരന്റെ കഥ. അവൻറെ പേരായിരുന്നു ബാലു. ബാലു അവൻ്റെ

....

ഇരട്ടച്ചൂട്ട്

ബാവൂട്ടിക്കാന്റെ മരണത്തിനു ശേഷം ഈ ഇടവഴികളിലൂടെ സഞ്ചരിക്കാൻ പൊതുവെ പേടിയാണ്. ആളുകൾ വരിവരിയായി നിന്ന് ദിക്ർ ചൊല്ലി ജനാസയുമായി പള്ളിയിലേക്ക് പോകുന്ന ആ യാത്രയിങ്ങനെ ഓർമ്മയിൽ വരും.

....