malayalam story

ബോംബുംക്കായ

അപ്പുറത്തെ വീട്ടിൽ നാല് പെൺക്കുട്ട്യോൾ ആണവര്. എന്റെ വീട്ടിൽ എനിക്ക് രണ്ട് ചേച്ചിമാരും. നമ്മൾ എഴ് പേര് കൂടിയാൽ പിന്നെ നല്ല രസാണ്. പക്ഷെ അപ്പുറത്തെ വീട്ടിലെ മൂത്ത താത്ത അങ്ങനെ കളിക്ക്യാൻ വരാറില്ല. താത്ത വീടും ചുറ്റുപ്പാടും നോക്കി നടക്കും. ഞങ്ങൾ ബാക്കി ആറ് പേരും ഓരോ സെറ്റാണ്. നമ്മടെ വീടിന്റെ അടുത്തായിട്ട് തന്നെ ഒരു നല്ല പ്രേത്യേക തരം ഒരു കായ ഇണ്ടാവുന്ന ഒരു മരണ്ട്. വിശക്കായ ആണെന്ന് എല്ലാരും പറയണത് കേട്ടിണ്ട്. നമ്മൾ ആ കായ ഒരു കമ്പ് വെച്ച് പൊട്ടിച്ച് അത് താഴെ ഇടും. എന്നിട്ട് അത് റോഡിൽ എറിഞ്ഞു പൊട്ടിക്കും. നല്ല കനം ഉള്ളോണ്ട് നമ്മൾ തന്നെ ഇട്ട പേരാണ് ബോംബും കായാന്ന്. കാഴ്ച്ചയ്ക്കും അത് ബൊംബ് പൊലെയിരിക്കും. അങ്ങനെ ഒരു ദിവസം നമ്മൾ എല്ലാരും കൂടെ ഈ കായ പൊട്ടിച്ച് കളിച്ച ശേഷം സന്ധ്യ ആയപ്പോ വീട്ടിലേക്ക് മടങ്ങി. പിന്നെയാണ് അറിഞ്ഞേ അവരുടെ വീട്ടിലെ ആടായ ‘പെണ്ണു’, ഈ കായ കഴിച്ച് കുഴഞ്ഞു വീണുന്ന്. നമ്മൾ അങ്ങോട്ട് ഓടി ചെന്നപ്പോ ആടിന്റെ അവസ്ഥ കണ്ട് അവിടത്തെ ആന്റിയും തലചുറ്റി വീണു. പിന്നെ മെല്ലെ ആടിന് വെള്ളവും മരുന്നൊക്കെ കൊടുത്ത് ശെരി ആയി. ആന്റിക്കും ബോധം ഒക്കെ വന്നു. പിന്നീട്‌ പിന്നെ ഞങ്ങൾ ആ കായ എറിഞ്ഞു പൊട്ടിക്കാറില്ല. ഇന്ന് ആ മരം നിന്നെടുത്ത് വീട് വെക്കാനായി മരം മുറിച്ച് മാറ്റി. ഓർമ്മകൾക്ക് മരണമില്ലല്ലോ, ബാല്യം മനോഹരമാക്കിയത് ഇങ്ങനെ കൊറേ ഓർമ്മകളാണ്.

Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

About The Author

ഇരട്ടച്ചൂട്ട്

ബാവൂട്ടിക്കാന്റെ മരണത്തിനു ശേഷം ഈ ഇടവഴികളിലൂടെ സഞ്ചരിക്കാൻ പൊതുവെ പേടിയാണ്. ആളുകൾ വരിവരിയായി നിന്ന് ദിക്ർ ചൊല്ലി ജനാസയുമായി പള്ളിയിലേക്ക് പോകുന്ന ആ യാത്രയിങ്ങനെ ഓർമ്മയിൽ വരും.

....

ആനചന്തം

ഇവൻ എന്ത് ഉദ്ദേശിച്ചിട്ടാ ഈ ജന്തുവിനെ വീട്ടിലേക്ക് കൊണ്ടുവന്നത്. പോയിപോയി എന്ത്‌ തോന്ന്യാസവും കാട്ടാമെന്നായോ ഇപ്പൊ ? ഞാൻ ജീവിച്ചിരിക്കുമ്പോ അത് നടക്കില്ല.. പേർഷ്യയിൽ ഉണ്ടാർന്ന ഒന്നാന്തരം

....

നിലംതല്ലി

വടക്ക് ഇവന്റെ പേര് നിലംതല്ലി.. എന്നാൽ തെക്കർക്ക് ഇവൻ കൊട്ടോടി ആണ്.. അതാണ് ഭാഷയുടെ പ്രശ്നം.. ആനയും ഉറുമ്പും പോലെ.. 1980-90 കാലഘട്ടങ്ങൾക്ക് മുൻപ് വരെ വീട്

....

അമ്മയുടെ വിരലുകൾ

ഒരിക്കൽ തമ്മിൽ പിരിഞ്ഞ ശേഷം അച്ഛൻ അമ്മയേ വീണ്ടും സ്വന്തം ജീവിതത്തിലേക്കു തിരിച്ചു വിളിക്കാൻ വന്നിട്ടും അമ്മ അച്ഛനോടൊപ്പം പോകാൻ തയ്യാറായില്ലെന്നു മാത്രമല്ല, അച്ഛനോടെന്തോ വാശിയുള്ളതു പോലെയാണ്

....

രാജ്യദ്രോഹി

എന്ത് പറയണമെന്നറിയാതെ ആലോചിച്ചുകൊണ്ട് ഒരേ നിൽപ്പാണ്, നെഞ്ചോക്കെ വല്ലാത്ത ഓട്ടത്തിലായിരിക്കും. തലേദിവസം രാത്രിയിൽ ആലോചിച്ചു കൂട്ടിയ കാര്യങ്ങളിൽ ഒന്നു പോലും പറയാനാവാതെ ഇഷ്ട്ടമാണെന്ന് മാത്രം പറഞ്ഞുകൊണ്ട് ഒരു

....
malayalam story

വിഹിതം

“അവിടെ എഴുതേണ്ടത് അച്ഛന്റെ പേരാണ്….”ജയ കൊടുത്ത അപ്ലിക്കേഷൻ ഫോം വാങ്ങി നോക്കിയ സുധാകരൻ മാഷ് തെല്ലമ്പരപ്പോടെ അവളെ നോക്കി..“എന്റെ കുഞ്ഞിന്റെ അച്ഛന്റെ പേര് തന്നെയാ മാഷേ ഞാൻ

....