തളർന്നു പോയ കപ്പിത്താൻ..

നീ അന്ന് പറഞ്ഞു….അവളെന്നെ കപ്പലിന് ഇപ്പോൾ വേണ്ടത് ഒരു കപ്പിത്താനെയാണ്, നിനക്കെ അത് ആകാൻ കഴിയുള്ളു എന്ന്. അന്ന് നീ പറഞ്ഞ പോലെ തന്നെ ഞാൻ അവളുടെ കപ്പിത്താൻ ആയി… മെല്ലെ തകരാറിലായിരുന്ന ആ കപ്പൽ പഴയതിനേലും നല്ല മികച്ച രീതിയിലുമായി. ആ മാറ്റത്തിന് പുറകെ കപ്പിത്താന് ക്ഷീണം വന്നു തുടങ്ങി പതിയെ തളരാനും…. പകുതി തളർന്നു പോയ കപ്പിത്താന് ഇനി എങ്ങനെ കപ്പലിനെ നോക്കി കൊണ്ട് പോകാൻ പറ്റും. ആ കപ്പൽ ശരിയായതല്ലേ…. പണ്ടത്തതിനെലും ആരോഗ്യത്തോടെ തിരിച്ചു വന്നില്ലേ….ഇനി എപ്പോഴും ആ കപ്പലിനെ ശ്രദ്ധിക്കാൻ കപ്പിത്താന് പറ്റത്തില്ല.. പറ്റിയെന്നും വരില്ല.. കാരണം കപ്പിത്താൻ അറിയാതെയും അറിഞ്ഞും അവനെ കാത്തു കൊണ്ട് ഇരുന്നേച്ച ഒരുവനെ ഒരവസരത്തിൽ പരിഗണിക്കാതെയും വില കൊടുക്കാതെയും ആയാൽ പിന്നെ കപ്പിത്താൻ സ്വാഭാവികം ആയും തളരില്ലേ…. അതിനു ആരേലും പഴി പറഞ്ഞിട്ട് കാര്യം ഉണ്ടോ?… അയാൾക്ക്‌ ഇപ്പോൾ നേരെ ഇരിക്കണമെങ്കിൽ.. ഒന്ന് എഴുന്നേറ്റു നടക്കണമെങ്കിൽ അവൻ തന്നെ അയാളുടെ അടുത്ത് വരണം..
പല ദിവസങ്ങളിലായി അയാൾ പലർക്കും വേണ്ടി കരഞ്ഞു നിലവിളിച്ചപ്പോഴെല്ലാം ഒന്ന് ഒരു താങ്ങുവേണമെന്ന് പറഞ്ഞിരുന്നേൽ വന്നേനെ അവനയാളെ തേടി.. അത് ചെയ്തില്ല. തകരാൻ പോകുവാണെന്നുള്ള സൂചന പല തവണകളായി കിട്ടിയപ്പോഴും അയാൾ അന്വേഷിച്ചില്ല അവനെ. എല്ലാ കപ്പലും അതിലെ ആളുകളും ഒന്നാകെ പറഞ്ഞു പുകഴ്ത്തി കപ്പിത്താന്റെ സൗന്ദര്യത്ത….മഹിമയെ …. പ്രൗഢിയെ….. അതിനെല്ലാം കാരണം അവനായിരുന്നെന്നു കപ്പിത്താൻ ഉൾപ്പടെ ആരുമറിഞ്ഞിരുന്നില്ല…..അയാൾ തളർന്നപ്പോൾ സ്വയം അവനെ അന്വേഷിച്ചു പോയി…..എന്തൊക്കെ പറഞ്ഞാലും എത്രയൊക്കെ തളർന്നു പോയാലും കൈവിടാൻ കഴിയുമായിരുന്നില്ല അവനയാളെ. അവന്റെ കൈ പിടിച്ചു എണീറ്റു നിൽകണമെന്നും നടക്കണമെന്നതും ഇപ്പോൾ അയാളുടെ വാശിയാണ്.
അയാളുടെ പ്രസരിപ്പും തേജസും അയാൾ ഒന്ന് ആഞ്ഞു പിടിച്ചു വീണ്ടെടുക്കുവാൻ പോവുകയാണ്. ചിലപ്പോൾ അപ്പോഴും എന്തെങ്കിലും കാരണത്താൽ അയാൾ വീണുപോയേക്കാം പക്ഷെ എടുത്തെഴുന്നേൽപ്പിക്കാൻ അവനുള്ളപ്പോൾ അയാൾ എന്തിനെ ഭയക്കണം? പഴയ കപ്പിത്താൻ തളർന്നതിനാൽ ആ കപ്പലിന് പുതിയ കപ്പിത്താനെ കിട്ടി. എന്നുവെച്ചു അയാൾ മാറി നിന്നില്ല. ഇനിയും ആരുടെയൊക്കെയോ കപ്പിത്താൻ ആകാനുള്ള തന്റെ ദൗത്യത്തെ കാത്തിരിക്കയാണ് അയാൾ അവനുമായി..

Share on facebook
Share on twitter
Share on whatsapp
Share on telegram
5 2 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

About The Author

malayalam best story

പുനർജന്മം

ഇനിയൊരിക്കലും ഈ നഗരത്തിലേക്കു ഒരു തിരിച്ചു വരവ് ഉണ്ടാകില്ല. അങ്ങിനെയൊരു ഉറച്ച ബോധ്യം ഉള്ളിൽ വിങ്ങി നിൽപ്പുണ്ട്. എങ്കിലും ഈ നഗരത്തിനോട് വെറുപ്പൊന്നും ഇല്ലതാനും. നാലഞ്ചു കൊല്ലം

....

ചക്കു…

കോരിച്ചൊരിയുന്ന മഴയിലും അവൾ ആ റോഡിൽ തന്നെ നിലയുറപ്പിച്ചു… തിരിഞ്ഞു നടക്കുമ്പോൾ ആ പേമാരി എൻറെ കവിളുകളിൽ നിന്നും അവളുടെ ചുംബനങ്ങൾ മായിച്ചു കളഞ്ഞു… ഇനി ഒരിക്കലും

....

ഗാന്ധിജിയുടെ വട്ട കണ്ണട

അവിടെ വല്ലാത്തൊരു തിരക്കാണ് എല്ലായ്പോഴും, പച്ചക്കറി പലചരക്കുകൾ എല്ലാം അവിടെ സുലഭമായതു തന്നെയാകാം തിരക്കിനും കാരണം. കൊറോണ കാലം തുടങ്ങിയപ്പോൾ മുതൽ പേരും വിലാസവുമൊക്കെ എഴുതി വെച്ചിരുന്ന

....

ഒരു കൊതി

നേരം സന്ധ്യയായി തുടങ്ങി, അമ്മ പറയുമ്പോഴേ പോയി വിളക്കെടുത്തു വെച്ച് നാമം ചൊല്ലാൻ തുടങ്ങും.ഇനിയെങ്ങാനും അമ്മ ആ സമയം തിരക്കിലാണെങ്കിൽ ആ ചടങ്ങ് ഈയുള്ളവനും അനിയനും ചേർന്നങ്ങു

....

ബെൽ

ഇരുപത് വർഷത്തോളമായി ഒരേ കമ്പനിയിൽ പ്യൂണായി ജോലി ചെയ്യുന്നു ദാസപ്പൻ. ശമ്പളം അത്ര ആകർഷകമല്ലെങ്കിലും, അതിൽ അയാൾ തൃപ്തനല്ലെന്ന് അദ്ദേഹത്തിന്റെ മുഖം വെളിപ്പെടുത്തിയിരുന്നു. അതിരാവിലെ തന്നെ ഓഫീസിലെത്തി,

....

ഓർമ്മകളിൽ എന്നും ഓണം

കേരളക്കരക്കു ഇന്നും ആവേശമായി അവശേഷിക്കുന്ന ഒരേ ഒരു ഉത്സവം, ഒരുപക്ഷെ ഓണം മാത്രമായിരിക്കാം. നിറം മങ്ങിത്തുടങ്ങിയെങ്കിലും, ഒരനുഷ്ടാനം പോലെ നാം ബാക്കിവെച്ചിരിക്കുന്ന ഓണച്ചടങ്ങുകളിൽ പലതും വർഷങ്ങൾ കഴിയുന്നതോടെ

....