malayalam story

ഒരു ബിരിയാണി കഥ

നല്ല ഒരു ബിരിയാണിയുടെ മണം ബസ്സിൽ ഇരുന്നപ്പോൾ മൂക്കിലേക്ക് തുളഞ്ഞു കേറിയതാണ് …ഇത് വരെ അത് പോയിട്ടില്ല , മാസ അവസാനം ആണ് , പേഴ്സ് ഞാൻ തുറന്നു നോക്കി , നാളെയും മറ്റന്നാളും പോകാൻ ഉള്ള കൃത്യം വണ്ടിക്കൂലി , 40 രൂപ എക്സ്ട്രാ , അക്കൗണ്ടിൽ 34 രൂപ , എങ്ങനെ കണക്ക് കൂട്ടിട്ടും 130 രൂപയാണ് ബിരിയാണിയുടെ വില , അങ്ങോട്ട് എത്തുന്നില്ല , 2 ദിവസം കഴിഞ്ഞാൽ ശമ്പളം വരും , അന്ന് തിന്നാം , പക്ഷെ അത് വരെ കൊതി അടക്കി പിടിച്ച ഇരിക്കേണ്ട ?

പേയിങ് ഗസ്റ്റ് ആയിട്ട് , ആ വെജിറ്റേറിയൻ ഫാമിലിയുടെ അടുത്ത പോയി താമസിച്ചപ്പോഴേ ഞാൻ ഇത് ഓർക്കണമായിരുന്നു …

സ്വന്തം മുറിയിൽ വന്നു മലർന്നു കിടക്കുമ്പോളും എന്റെ ചിന്ത ഇങ്ങനെയായിരുന്നു , 8 മണിക്ക് അവർ തരുന്ന ഉണക്ക ചപ്പാത്തിയും കുറുമയും എനിക്ക് ഇന്ന് വേണ്ട , എങ്ങനെയെങ്കിലും ബിരിയാണി തിന്നണം , ജോലിക്ക് വേണ്ടി ഈ സിറ്റിയിലേക്ക് വന്നിട്ട് 2 മാസമായാതെയുള്ളു . കൂടെ ജോലി ചെയ്യുന്നവരോട് കടം ചോദിക്കാൻ ഒരു മടി , ഇതിപ്പോ ഇത്ര വലിയ കാര്യമാണോ എന്ന് കാണുന്നവർ വിചാരിക്കും ..

നിങ്ങൾക്ക് ആർക്ക് എങ്കിലും ശെരിക്കും സങ്കടം ഉണ്ടെകിൽ ഒരു ബിരിയാണി മേടിച്ചു വെച്ചു ഒന്ന് കാലിൻമേൽ കാലും കേറ്റി വെച്ച് , ഇഷ്ടമുള്ള ഒരു സിനിമയും കണ്ട് നോക്കിക്കേ , സങ്കടം ഒകെ പറ പറക്കും , ഇപ്പോ എനിക്ക് പ്രത്യേകിച്ചു സങ്കടമൊന്നുമില്ല പക്ഷെ, ഒരു ബിരിയാണി തിന്നണം എന്ന് മനസ്സ് അങ്ങ് സെറ്റ് ആക്കി പോയി , ഇനി കിട്ടിയില്ലേ മനസ്സ് അങ്ങ് വേദനിക്കും ..

അങ്ങനെ ചിന്തിച്ചു കിടക്കുമ്പോളാണ് നമ്മുടെ സഹ മുറിയൻ ദേവ ദൂതനെ പോലെ വന്നു ..

” അളിയാ ഒരു ബിരിയാണി അങ്ങ് ഓർഡർ ചെയ്താലോ ? 50 /50 അടിക്കാം” എന്ന് പറഞ്ഞത് …പകുതി എങ്കി പകുതി , എടുത്ത് ഓർഡർ ചെയ്യാൻ ആപ്പ് എടുത്തപ്പോൾ ആണ് അടുത്ത കുരിശ് , അതിലെ ബിരിയാണിക്ക് 150 + ഡെലിവറി ചാർജ് , കയ്യിൽ 40 ഉം 34 ഉം മാത്രം , അത് കൊടുത്താലും പകുതി ആവില്ലലോ , ബാക്കി കടം പറയാൻ എന്നിലെ കുല പുരുഷൻ അനുവദിക്കുന്നില്ല , ഞാൻ 100 രൂപ പോലും എടുക്കാൻ ഇല്ലാത്ത എച്ചി ആണ് എന്ന് അവൻ ഓർത്തലോ ? എന്ന് ഓർത്തു ഞാൻ മനസ്സിലാ മനസോടെ പറഞ്ഞു , “ഓ അളിയാ മൂഡ് ഇല്ല , നമുക്ക് പിന്നെ മേടിക്കാം ..”

കൃത്യം 8 ആയപ്പോൾ തന്നെ ഓണർ തള്ള വന്നു കഴിക്കാൻ വെച്ചിട്ടുണ്ട് , തിന്നു എന്ന് പറഞ്ഞു ..

തന്നെ അങ്ങ് തിന്നാ മതി എന്ന് മനസ്സിൽ പറഞ്ഞു , ഞാൻ കിടന്ന കിടപ്പിൽ തന്നെ കിടന്നു , ഇന്ന് എന്താണേലും പട്ടിണിയാണേലും ആ ചപ്പാത്തി ഞാൻ തിന്നൂല ..

വാശി കാണിക്കാൻ വീട് അല്ല , വിശന്നാൽ വാശി കൂടും …പക്ഷെ ഞാൻ അനങ്ങിയില്ല .. സഹ മുറിയൻ ചാടി എണീറ്റ് കഴിക്കാൻ പോയി , ശവം , ഏത് കിട്ടിയാലും തിന്നോളും …

അങ്ങനെ ഇരുന്നപ്പോളാണ് ഞാൻ എന്ന ആണേലും ‘അമ്മ കുട്ടിയെ വിളിക്കാം എന്ന് ഓർത്തത് .. ഠപ്പേന് ഫോൺ ‘അമ്മ എടുത്തു ..

“” ഞാൻ നീ വിളിക്കാതെ എന്താ എന്ന് ഓർത്തു ഇരിക്കുവായിരുന്നു എന്റെ കുട്ടിയെ .. നീ എന്ത് എടുക്കുവാ ? എന്താ കഴിച്ചേ ?””

“”ഓ , ഞാൻ ഒന്നും കഴിച്ചില്ല അമ്മെ , അമ്മയോ ?””

” ഞാനും ഉണ്ണിയെ , വൈകുനേരം തൊട്ട് അമ്മക്ക് ഒരു സങ്കടം .. നീയാണ് മനസിൽ , അവിടത്തെ ഭക്ഷണം ഒന്നും പിടിക്കുന്നുണ്ടാവില്ല , അതൊക്കെ ഓർത്തപ്പോ എനിക്കും വിശപ്പ് വന്നില്ല ”

അമ്മയുടെ ആ നിറഞ്ഞ ശബ്ദം കേട്ടപ്പോ എനിക്ക് ഒന്നും പറയാൻ തോന്നിയില്ല ,..

” ‘അമ്മ എന്ന ഫോൺ വെച്ചോ , ഞാൻ ഇപ്പൊ വിളികാം ”

എന്ന് പറഞ്ഞു

ഞാൻ കാൾ കട്ട് ചെയ്തു ..

എന്റെ വിശപ്പും , വാശിയുമൊക്കെ എവിടെയോ പോയി മറഞ്ഞിരിന്നു …

Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

About The Author

കാവൽ നക്ഷത്രം

വീടിനടുത്ത്, പാടങ്ങൾക്കുമകലെ ഒരു ചെറിയ റെയിൽവെ സ്റ്റേഷൻ ഉണ്ട്. ആകാശത്തിലെ നക്ഷത്രങ്ങളായിരുന്നു എന്റെ കൂട്ടുകാർ. ട്രെയിനിന്റെ ചൂളം വിളികൾ അലിഞ്ഞു ചേർന്ന എന്റെ കൌമാരവും യൗവ്വനവും. എത്ര

....

തിരിച്ചു വരവ്

തുറന്നിട്ട ജാലകത്തിലൂടെ അവൻ പുറത്തേയ്ക്ക് നോക്കിനിന്നു. പുറംകാഴ്ച്ചകളിൽ വെറുതെ മിഴികൾ ഉടക്കിയെങ്കിലും അതൊന്നും അവന്റെ മനസ്സിൽ പതിയുന്നുണ്ടായിരുന്നില്ല. നിഴലും നിലാവും ഇടകലർന്ന തൊടിയിൽ നിഷാപക്ഷികളുടെ ചിറകടി ശബ്ദം.അകലെ

....

സംശയങ്ങൾ

തന്റെ ഭാര്യ താനറിയാതെ മറ്റൊരാളുമായി രഹസ്യ ബന്ധത്തിലേർപ്പെടുന്നുണ്ടോ എന്ന് അവരുടെ ഭർത്താവിന് ഒരു സംശയം, എന്നാലത് അവളോടു ചോദിച്ചറിയുക എന്നു വെച്ചാൽ അത് സാധ്യമായ കാര്യവുമല്ല, എങ്ങിനെയെങ്കിലും

....
malayalam best story

പുനർജന്മം

ഇനിയൊരിക്കലും ഈ നഗരത്തിലേക്കു ഒരു തിരിച്ചു വരവ് ഉണ്ടാകില്ല. അങ്ങിനെയൊരു ഉറച്ച ബോധ്യം ഉള്ളിൽ വിങ്ങി നിൽപ്പുണ്ട്. എങ്കിലും ഈ നഗരത്തിനോട് വെറുപ്പൊന്നും ഇല്ലതാനും. നാലഞ്ചു കൊല്ലം

....

പുകച്ചുരുളുകൾ

“രാഘവേട്ടോയ്… ഇങ്ങളീ നാട്ടിലൊന്നല്ലേ!…” പറമ്പിൽ അല്പം കടലാസ്സും പാഴ്‍ത്തുണിയും കത്തിക്കണത് ശ്രദ്ധയിൽ പെട്ട മെമ്പർ ബാബു രാഘവേട്ടനോട് വീട്ടിലേയ്ക്ക് കയറിവരുന്നപാടെ ചോദിച്ചു… കക്ഷത്തിരിക്കണ ബാഗും ഡയറിയും ഒന്നൂടെ

....

വെള്ളാരംകണ്ണുകൾ

ഞാൻ സ്‌കൂളിൽ പഠിക്കുമ്പോൾ ക്ലാസിൽ ഒരു പുതിയ അഡ്മിഷൻ വന്നു.സിബി എന്നായിരുന്നു അവന്റെ പേര്.അവൻ ഞങ്ങൾക്ക് തീർത്തും അപരിചിതനായിരുന്നു.വേറെ ഏതോ സ്ഥലത്ത് നിന്നും വന്ന് ഞങ്ങളുടെ നാട്ടിൽ

....