ചക്കു…

കോരിച്ചൊരിയുന്ന മഴയിലും അവൾ ആ റോഡിൽ തന്നെ നിലയുറപ്പിച്ചു… തിരിഞ്ഞു നടക്കുമ്പോൾ ആ പേമാരി എൻറെ കവിളുകളിൽ നിന്നും അവളുടെ ചുംബനങ്ങൾ മായിച്ചു കളഞ്ഞു… ഇനി ഒരിക്കലും ആർക്കും സമ്മാനിക്കാൻ കഴിയാത്ത വിധം ചുംബനങ്ങൾ ബാക്കി വച്ച എന്റെ ചുണ്ടുകൾ ആ മഴയിൽ മരവിച്ചു തുടങ്ങി… തിരിഞ്ഞ് നോക്കാൻ പോലും കഴിയാത്ത ഞാൻ എന്റെ അണ്ണാത്യുത്തിൽ ലജ്ജിച്ചു… ശബ്ദം പുറത്ത് വരാതെ ഞാൻ അലറി കരഞ്ഞു, കണ്ണുനീർ അറിയിക്കാതെ മഴ എന്നെ നനച്ചു കൊണ്ടിരുന്നു….
അവൾ ചെറുപ്പം മുതലേ ഒരു നല്ല നടി ആയിരുന്നു. എപ്പോഴും ആഹ്ലാദിച്ചുകഴിയുന്ന ഒരു പെണ്കുട്ടിയുടെ ഭാഗം അഭിനയിച്ചുകൊണ്ട് അവൾ എല്ലാവരെയും വശികരിച്ചു.തനിക്കു ചുറ്റുമുള്ളവരുടെ പുഞ്ചിരിക്കും,പൊട്ടിച്ചിരികൾക്കും,കണ്ണുനീരുകൾക് ആശ്വാസമായും അവൾ ഒരു പൂബാറ്റയെ പോലെ പാറി നടന്നു…
“ജിത്തു നീ എന്നെ ചക്കു എന്നു വിളിച്ചാൽ മതി”.
6 വർഷങ്ങൾക്കു ശേഷം വീണ്ടും അവളെ കണ്ടുമുട്ടിയപ്പോൾ എനിക് മുന്നിൽ നീട്ടിയ ഒറ്റ ഒരു നിബന്ധന ഇത് മാത്രം ആയിരുന്നു.അത് ഞങ്ങളുടെ രണ്ടാം ജന്മമായി ഒരുനിമിഷം ഞങ്ങൾക് തോന്നി പോയി.
ഓർമ്മ ചെപ്പുകൾ തുറന്നു മഞ്ചാടികുരുവിന്റെ മത്സര ശേഖരണം തുടങ്ങി ഇന്ന് അവളുടെ കരം എന്റെ ഉള്ളം കയ്യിൽ ഭദ്രമായി മുറുകെ പിടിച്ചിരിക്കുന്നത് വരെ അവൾ വചലയായി… മെല്ലെ കടൽകാറ്റ  ആസ്വദിച്ച് എന്റെ തോളിൽ ചാഞ്ഞപ്പോൾ, കുട്ടിക്കാലത്ത് ജിത്തുവിനൊപ്പം ഉറങ്ങണം എന്നു വാശിപിടിച്ചു കരഞ്ഞപ്പോൾ ‘അമ്മ നല്ല നുള്ളു വച്ചു കൊടുത്തതുമായ ഓർമ്മകൾ അവൾ പങ്കുവച്ചു…
തിരികെ ഹോസ്റ്റലിൽ എത്തിയപ്പോൾ മഴ തുടങ്ങിരുന്നു…
അപ്പോഴും അവളെ കണ്ടു മതിവരാതെ നിശ്ശബ്ദതനായി മാത്രം ഞാൻ തുടർന്നു… യാത്ര പറയും മുൻപ് അവൾ എന്നെ കെട്ടിപ്പിടിച്ചു എന്റെ കവിളുകളിൽ മാറി മാറി ചുംബിച്ചു… പിടയുന്ന നോവ്‌ ആസ്വദിക്കും പോലെ അവളുടെ കണ്ണുകൾ വല്ലാതെ നിറഞ്ഞു ഒഴുകി… അവളെ ചേർത്ത് പിടിച്ചു നെറ്റിയിൽ ചുംബിക്കുമ്പോഴും എഗ്ഗലോടെ അവൾ യാചിച്ചു…
“ജിത്തു നിനക്കു എന്നെ കെട്ടികൂടെ…”
വിടുവികാത്ത ആലിംഗന്നതിൽ നിന്നും ഞാൻ കുത്തറി മാറി തിരിഞ്ഞു നോക്കാതെ നടന്നകന്നു… കോരി ചൊരിയുന്ന ആ മഴയിലും ആ റോഡിൽ തന്നെ അവൾ  നിലയുറപ്പിച്ചു… എന്റെ ചുമലിൽ തൂങ്ങിയ ബാഗിനുള്ളിലെ അവളുടെ വിവാഹ സ്വീകരണ കത്തും എന്നോടൊപ്പം കുതിർന്നു തുടങ്ങിരുന്നു…

Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Sign Up
1 year ago

Can you be more specific about the content of your article? After reading it, I still have some doubts. Hope you can help me.

About The Author

ബെൽ

ഇരുപത് വർഷത്തോളമായി ഒരേ കമ്പനിയിൽ പ്യൂണായി ജോലി ചെയ്യുന്നു ദാസപ്പൻ. ശമ്പളം അത്ര ആകർഷകമല്ലെങ്കിലും, അതിൽ അയാൾ തൃപ്തനല്ലെന്ന് അദ്ദേഹത്തിന്റെ മുഖം വെളിപ്പെടുത്തിയിരുന്നു. അതിരാവിലെ തന്നെ ഓഫീസിലെത്തി,

....

CO ടതി

നേരം വെളുത്തു തുടങ്ങി,മേഘത്തിന്റെ മറ നീക്കി വളരെ മടിപിടിച്ചുകൊണ്ട് അൽപ്പം വെളിച്ചം ഭൂമിയിലേക്ക് പുറപ്പെട്ടു. വരുന്ന വഴിക്ക് കണ്ട പക്ഷികളോടും കാറ്റിനോടും മലയോടും മരങ്ങളോടും കഥപറഞ്ഞുകൊണ്ട് ഒടുവിൽ

....

ദൈവത്തിന്റെ ആലോചന

സമയം ശരിയല്ല…. വലിയൊരു പുകച്ചുരുൾ മാത്രം വ്യക്തമാണ്, സംഭവം മറ്റൊന്നുമല്ല അതിരാവിലെ തന്നെ അൽപ്പം കട്ടനും മോന്തിക്കൊണ്ട് ദൈവങ്ങൾ വട്ടമേശ സമ്മേളനം കൂടുകയാണ്. കൂട്ടത്തിൽ ഒന്നുരണ്ടുപേർ ദിവ്യ

....

ഓർമ്മകൾ

” എന്റെ കൂടെ നടക്ക് ചെക്കാ !! എന്തെ നിന്റെ ഭാര്യ കാണും എന്ന പേടിയാണോ ? ” ” ഹഹ പോടീ , പ്രായം 50

....

ഗാന്ധിജിയുടെ വട്ട കണ്ണട

അവിടെ വല്ലാത്തൊരു തിരക്കാണ് എല്ലായ്പോഴും, പച്ചക്കറി പലചരക്കുകൾ എല്ലാം അവിടെ സുലഭമായതു തന്നെയാകാം തിരക്കിനും കാരണം. കൊറോണ കാലം തുടങ്ങിയപ്പോൾ മുതൽ പേരും വിലാസവുമൊക്കെ എഴുതി വെച്ചിരുന്ന

....

ടീച്ചർ

ടീച്ചർ കണ്ണിലെ കൃഷ്ണമണി പോലെ സൂക്ഷിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നതാണ് ഭർത്താവായ എബി സാറിനെ, എന്നാൽ ക്ലാസിലെ നൈഷ്മികയാണ് സാറിന്റെ ആ രഹസ്യം ആദ്യം കണ്ടെത്തിയത് അവളതു വന്നു

....