തെറ്റദ്ധരിപ്പിക്കപ്പെട്ട ചരിത്രം

നമ്മുടെ നാട്ടിൽ നിന്നും പതിയെ അന്യംനിന്ന് പോയികൊണ്ടിരിക്കുന്ന ലത്തീൻ ക്രൈസ്തവരുടെ ഇടയിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരു കലാരൂപമാണല്ലോ ചവിട്ടു നാടകം

Chavitt nadakam

മലഞ്ചരക്ക് തേടി കേരളത്തിലെത്തിയ പറങ്കികൾ നമ്മുക്ക് സമ്മാനിച്ചതാണ് ചവിട്ടു നാടകം എന്ന് പറയപ്പെടുന്നു. വ്യാപാരത്തിന് വന്നവർ പതിയെ നാട്ടു രാജ്യങ്ങൾ പിടിച്ചടക്കാൻ തുടങ്ങി. അങ്ങനെയിരിക്കെ എന്ത്കൊണ്ട് തങ്ങളുടെ മതം കൂടെ ഈ പുതിയ മണ്ണിൽ പ്രചരിപ്പിച്ചു കൂടാ എന്നൊരു ഉൾവിളി അവർക്കുണ്ടായി. അതിൻറെ ഭാഗമായിട്ടായിരിക്കണം അന്ന് നിലവിൽ ഉണ്ടായിരുന്ന ഹിന്ദു പശ്ചാത്തലമുള്ള ഏതാനും കേരളീയ കലകൾക്ക് പകരം, തങ്ങൾ പുതിയതായി ഉണ്ടാക്കികൊണ്ടിരിക്കുന്ന ജനതയ്ക്കായി, മദ്ധ്യകാല യൂറോപ്പിലെ നാടകങ്ങളുടെ ചുവടു പിടിച്ചു കൊണ്ട്, ബൈബിളെലെയും പാശ്ചാത്യ ചരിത്രത്തിലെ മഹാരഥന്മാരുടെയും കഥകൾ ഉൾകൊള്ളിച്ചു കൊണ്ട് ഒരു നൃത്ത-നാടക രൂപം പടച്ചു. മലയാള മണ്ണിൽ പിറന്ന കലാരൂപമാണെങ്കിലും തമിഴ് കലർന്ന ഭാഷയും, പഴയ ഗ്രീക്കൊ-റോമൻ ഭടന്മാരെ ഓർമിപ്പിക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന വേഷവിധാനങ്ങളും ആണ് ചവിട്ടു നാടകത്തിൻറെ ഏറ്റവും വലിയ പ്രത്യേകത.

ഈ ചവിട്ടു നാടകത്തിലെ ആദ്യത്തേതും ഏറ്റവും പ്രധാനപെട്ടതുമായ കഥയാണ് ‘കാറൽസ്മാൻ ചരിതം’. കാറൽസ്മാൻ രാജാവ് നടത്തിയ കുരിശു യുദ്ധത്തിൻറെ വീരകഥകളാണ് ഇതിലെ ഇതിവൃത്തം.

ഷാർലി മെയ്ൻ (ചിത്രം: വിക്കിപീഡിയ)

പക്ഷെ ചരിത്രത്തെ പറ്റി കുറച്ചെങ്കിലും അറിവുള്ള ഒരു വ്യക്തി, ഈ കഥകേട്ടാൽ തലചൊറിഞ്ഞു പോകും. ആരാണീ കാറൽസ്മാൻ രാജാവ്? കുരിശുയുദ്ധത്തിൻറെ ചരിത്രത്തിൽ ഒന്നും ഇങ്ങനെ ഒരു പേര് പോലും പറഞ്ഞു കേട്ടില്ലാലോ!

യഥാർത്ഥ ചരിത്രം എടുത്ത് ഒന്ന് പരിശോധിക്കണം. ക്രിസ്ത്വബ്‌ദം 742 – 814 കാലഘട്ടത്തിൽ ഫ്രാൻസിൽ ജീവിച്ചിരുന്ന ഷാർലി മെയ്ൻ എന്ന ചക്രവർത്തിയുടെ പേര് മലയാളീകരിച്ചതാണ് (അതോ തമിഴ് രൂപമോ?) ഈ ‘കാറൽസ്മാൻ’. പക്ഷെ ക്രിസ്തീയതയുടെ പേരിൽ നടന്ന സൈനിക മുന്നേറ്റങ്ങളുടെ പാരമ്പരയായ കുരിശുയുദ്ധ പരമ്പരകൾ നടക്കുന്നതാകട്ടെ 1095 മുതൽ 1291 വരെയുള്ള കാലഘട്ടത്തിലാണ്. ഷാർലി മെയ്ൻ മരിച്ചു പല നൂറ്റാണ്ടുകൾ കഴിഞ്ഞാണ് കുരിശുയുദ്ധം നടക്കുന്നത്. ആ ഷാർലിമെയ്നാണ് ‘കാറൽസ്മാൻ ചരിത’ത്തിൽ കുരിശുയുദ്ധം ചെയ്ത് യെരുശലേം പിടിച്ചടക്കുന്നത്. ആരുണ്ടാക്കി ഈ കെട്ടുകഥ?

ഒന്നാം കുരിശുയുദ്ധം

ചിത്രം: വിക്കിപീഡിയ

പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, കൃത്യം പറഞ്ഞാൽ 1516 മുതൽ 1532 വരെ ലുഡോ വീകോ ആരിയോസ്റ്റയ് എന്നൊരു മഹാകവി താനെഴുതിയ ‘ഒർലാൻണ്ടോ ഫൂറിയോസൊ[4]‘ എന്ന പുസ്തകം മാറ്റിയും മറിച്ചും വെട്ടി തിരുത്തി എഴുതിക്കൊണ്ടേയിരുന്നു. ഒടുവിൽ ആരിയോസ്റ്റയുടെ മരണശേഷം ആ കൃതി അതിൻറെ അന്തിമരൂപത്തിൽ പുറത്തിറങ്ങിയപ്പോൾ, അത് ഇറ്റാലിയൻ നവോത്ഥാന സാഹിത്യത്തിലെ തന്നെ ഏറ്റവും മഹത്തായ കൃതികളിൽ ഒന്നായി മാറി.

ചിത്രം: വിക്കിപീഡിയ

‘ഒർലാൻണ്ടോ ഫൂറിയോസൊ – രോഷോന്മത്തനായ റോലാൻറ്

ഈ റോലാൻറ് എന്ന് പറയുന്ന വീരൻ ഷാർലി മെയ്ൻ എന്ന ‘കാറൽസ്മാ’ൻറെ അനന്തരവനും അദ്ദേഹത്തിന്റെ പന്ത്രണ്ട് പടനായകന്മാരിൽ പ്രമുഖനമായിരുന്നു. കഥയിൽ റോലാൻറ് എന്തിനു ഇത്ര ശുണ്ഠിയെടുത്തു? യെരുശലേം മുസ്‌ലൻമാന്മാർ പിടിച്ചെടുത്തതിനാണോ? അല്ല, ഫ്രാൻസിൽ നിന്ന് വളരെ ദൂരെ, കിഴക്കിലെ ഒരു രാജാവിന്റെ മകൾ ആഞ്ചലിക്കയോടുള്ള സഫലീകരിക്കാത്ത പ്രേമത്തിന്റെ പേരിലാണ് റോലൻറ് കെറുവിച്ചു നടന്നത്. ചരിത്രത്തിൽ റോലൻറ് ആഞ്ചലിക്കയെ പ്രണയിച്ചിട്ടില്ല. മറ്റൊരു പടനായകനായിരുന്ന ഒലിവരുടെ സഹോദരി ആൽദെയായിരുന്നു. ചരിത്രത്തിൽ ഷാർലിമെയൻ കുരിശു യുദ്ധം ചെയ്തിട്ടില്ല. അതിനു മൂന്ന് നാലു നൂറ്റാണ്ടുകൾ കഴിയേണ്ടിയിരുന്നു.

റോലൻറ് പ്രേമനൈരാശ്യത്താൽ ഉഴലുകയും ഒടുവിൽ രുദ്രഭീമനായി പോയ വഴിയെല്ലാം നശിപ്പിച്ചു, നാടായ നാടെല്ലാം കീഴടക്കി പടയോട്ടം നടത്തിയ കഥയെഴുതിയ ആരിയോസ്റ്റയ്, തൻറെ കൃതിയിൽ ചരിത്രപുരുഷന്മാരെ ഒരു കാലഘട്ടത്തിൽ നിന്നും മറ്റൊന്നിലേക്കു പറിച്ചു നട്ടത് എന്തിനാണെന്നു വ്യക്തമല്ല. എന്തായാലും അദ്ദേഹത്തിന്റെ ‘ഒർലാൻണ്ടോ ഫൂറിയോസൊ’ അക്കാലത്തു യൂറോപ്പിലെങ്ങും വളരെ പ്രചാരം കൊണ്ടു.

പുസ്തകം അവിടെ ഇറങ്ങിയപാടെ, കാറ്റ് ആ കഥ കൊച്ചിയുടെ മണ്ണിലെത്തിച്ചു. ഏതെങ്കിലും ഒറ്റയാൻ കർമ്മപാതിരി കൊണ്ട് വന്നതായിരിക്കണം. പാതിരി ഏതെങ്കിലും ഒരു ‘മലയാളം പെശറ’ തമിഴനോട് പറഞ്ഞു കാണും. ആ തമിഴർ ചുവടി എഴുതി. അങ്ങനെ നമ്മൾ കാറൽസ്മാനെ കൊണ്ട് കുരിശു യുദ്ധം ചെയ്യിച്ചു. നാടകം ചവിട്ടിച്ചു!

ചവിട്ടു നാടക ഇതിവൃത്തങ്ങളിൽ ഏറ്റവും പ്രസിദ്ധമായ ’കാറൽമാൻ ചരിതം’ നമ്മുടെ എത്രയോ തലമുറകൾ കണ്ടും കേട്ടും ആസ്വദിച്ചുപോന്നിരുന്നു.

ഇതൊന്നുമറിയാതെ പാവം ചവിട്ടുനാടക കലാകാരന്മാർ, ടൈംലൈനിലുള്ള വമ്പൻ ‘പിശകു’ള്ള ഈ ചരിതം എത്രയെത്ര വേദികളിൽ അവതരിപ്പിച്ചു! സാധാരണക്കാരായ ജനങ്ങളുണ്ടോ അറിയുന്നു തങ്ങൾ അത്രയും കാലം പിന്തുടർന്നു പോന്നിരുന്നത് “വ്യാജ വാർത്തകളായിരുന്നു!

ഗ്രന്ഥസൂചി: ലന്തൻബത്തേരിയിലെ ലുത്തിയിനിയകൾ -എൻ.എസ് മാധവൻ

© Umesh KU

Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
binance
5 months ago

Thanks for sharing. I read many of your blog posts, cool, your blog is very good.

About The Author

രാവണൻ

“സ്ത്രീജിതൻ അല്ല രാവണൻ, ശ്രീജിതൻ ആണ് രാവണൻ ” സമൂഹം രാമനെ വാഴ്ത്തുമ്പോൾ,എന്തോ അറിയാതെ രാവണനോട് ഇഷ്ടം തോന്നിയ ബാല്യം…………………………. പ്രജകളുടെ വാക്കുകേട്ട് പത്നിയെ ഉപേക്ഷിച്ച രാമനെ

....
എല്ലാ സിനിമകളും എല്ലാവർക്കും വേണ്ടിയുള്ളതല്ല, 'ദി സ്റ്റോറിടെല്ലർ' അത്തരമൊരു സിനിമാറ്റിക് അനുഭവമാണ്. അത് വാഗ്ദാനം ചെയ്യുന്ന ആഴത്തെ ശരിക്കും അഭിനന്ദിക്കാനും ബഹുമാനിക്കാനും കഴിയുന്ന ഒരു പ്രത്യേക പ്രേക്ഷകരെ ഇത് ആകർഷിക്കുന്നു. സത്യജിത് റേയുടെ ചെറുകഥയായ “ഗോൾപോ ബോലിയേ തരിണി ഖുറോ”യെ അടിസ്ഥാനമാക്കിയുള്ള ഈ ചിത്രം, രണ്ട് കഥാപാത്രങ്ങളുടെ വൈരുദ്ധ്യ സംസ്കാരങ്ങൾ, പ്രത്യയശാസ്ത്രങ്ങൾ, ജീവിതശൈലികൾ എന്നിവ എടുത്തുകാണിക്കുന്നതിനൊപ്പം കഥപറച്ചിലിന്റെ ഭംഗി പര്യവേക്ഷണം ചെയ്യുന്നു. 'ദി സ്റ്റോറിടെല്ലർ' എന്ന സിനിമയിൽ, തികച്ചും വ്യത്യസ്തമായ ലോകങ്ങളിൽ നിന്നുള്ള രണ്ട് പുരുഷന്മാർ കഥകളുടെ ശക്തിയിലൂടെ കണ്ടുമുട്ടുന്നു. കൊൽക്കത്തയിൽ നിന്നുള്ള വിരമിച്ച കഥാകാരിയായ തരിണി ബന്ദോപാധ്യായയുടെ (പരേഷ് റാവൽ) ജീവിതത്തെ പിന്തുടരുന്നു. അഹമ്മദാബാദിലേക്ക് പോയി ഒരു ധനികനായ ഉറക്കമില്ലായ്മയുള്ള ബിസിനസുകാരനായ രത്തൻ ഗൊറാഡിയയ്ക്ക് (ആദിൽ ഹുസൈൻ) കഥകൾ പറയാനുള്ള ഒരു സവിശേഷ ജോലി ഓഫർ, തരിണിക്ക് ലഭിക്കുന്നു. ആകർഷകമായ കഥകൾ തന്റെ ഉറക്കമില്ലായ്മയെ സുഖപ്പെടുത്തുമെന്ന് വിശ്വസിച്ച് രത്തൻ തരിണിയെ തന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നു. അവരുടെ പാതകൾ ഇഴചേർന്ന് വരുമ്പോൾ, ജീവിതത്തിന്റെ സങ്കീർണ്ണതകളെക്കുറിച്ചുള്ള ഒരു പാളികളുള്ള ആഖ്യാനം ചിത്രം വികസിപ്പിക്കുന്നു, കഥപറച്ചിൽ രണ്ട് വ്യത്യസ്ത ലോകങ്ങൾക്കിടയിലുള്ള ഒരു പാലമായി വർത്തിക്കുന്നു. ഗരോഡിയ യഥാർത്ഥവും പ്രസിദ്ധീകരിക്കാത്തതുമായ കഥകൾ പറഞ്ഞുകൊണ്ട് ഉറങ്ങാൻ സഹായിക്കുന്നതിന് തരിണിയെ നിയമിക്കുന്നതിനെ ചുറ്റിപ്പറ്റിയാണ് കഥാതന്തു. ആരവല്ലി കുന്നുകളിൽ നിന്നുള്ള ഒരു മരവും യുദ്ധകാല പ്രാവും പോലുള്ള ആകർഷകമായ കഥാപാത്രങ്ങളാൽ നിറഞ്ഞ തരിണിയുടെ കഥകൾ പ്രേക്ഷകരെ ഭാവനയുടെ ലോകത്തേക്ക് കൊണ്ടുപോകുന്നു. രണ്ടുപേരും തമ്മിലുള്ള ബന്ധം വെറും കഥകളെക്കുറിച്ചല്ല; അവർ ജീവിതത്തെ എങ്ങനെ കാണുന്നു എന്നതിനെക്കുറിച്ചാണ്. കൽക്കട്ടയിലെ പരമ്പരാഗത സംസ്കാരത്തിൽ നിന്നുള്ള തരിണിക്ക് പഴയ രീതികളോട് ആഴമായ ബഹുമാനമുണ്ട്, അതേസമയം ആധുനിക ബിസിനസുകാരനായ ഗരോഡിയ മുതലാളിത്തത്തെയും പുരോഗതിയെയും സ്വീകരിക്കുന്നു. ഈ സാംസ്കാരിക സംഘർഷം സിനിമയുടെ കാതൽ രൂപപ്പെടുത്തുന്നു. 'ദി സ്റ്റോറിടെല്ലറിന്റെ' സൗന്ദര്യം അതിന്റെ ലാളിത്യത്തിലാണ്. സിനിമയുടെ വേഗത ചിലർക്ക് മന്ദഗതിയിലായേക്കാം, പക്ഷേ പ്രേക്ഷകർക്ക് ഓരോ വിശദാംശങ്ങളും ആസ്വദിക്കാൻ ഇത് അനുവദിക്കുന്നു. ഒരു തണുത്ത പ്രഭാതത്തിൽ ഒരു കപ്പ് ചൂടുള്ള ചായ കുടിക്കുന്നത് പോലെയാണ് - നിശബ്ദമെങ്കിലും ആഴത്തിൽ ആശ്വാസം നൽകുന്ന ഒന്ന്. രണ്ട് പുരുഷന്മാരും തമ്മിലുള്ള സംഭാഷണങ്ങളാണ് ഏറ്റവും ആകർഷകമായ ഭാഗം, അവരുടെ വ്യത്യസ്ത കാഴ്ചപ്പാടുകൾ പതുക്കെ വികസിക്കുമ്പോൾ. മഞ്ഞയും ചുവപ്പും നിറത്തിലുള്ള കെട്ടിടങ്ങൾ, തിരക്കേറിയ മാർക്കറ്റുകൾ, ഉത്സവകാല ദുർഗ്ഗാ പൂജ ആഘോഷങ്ങൾ എന്നിവയുള്ള കൽക്കട്ടയുടെ ദൃശ്യങ്ങൾ ചിത്രത്തിന്റെ അന്തരീക്ഷത്തെ സമ്പന്നമാക്കുന്നു. ഉയർന്ന നിലവാരമുള്ള നാടകത്തിനോ മിന്നുന്ന വിനോദത്തിനോ വേണ്ടി നിങ്ങൾ കാണുന്ന ഒരു സിനിമയല്ല ഇത്. ആത്മാവ് വികസിക്കാൻ സമയമെടുക്കുന്ന ഒരു മന്ദഗതിയിലുള്ള, ആത്മപരിശോധനാ യാത്രയാണിത്. മനഃപൂർവ്വമായ വേഗത നിർണായകമാണ്, കാരണം അത് വേഗത്തിലാക്കുന്നത് അതിന്റെ സത്തയെ ഇല്ലാതാക്കും. സിനിമ ഒരു കഥയെ വിവരിക്കുക മാത്രമല്ല - അത് നിങ്ങളെ ജീവിതത്തിന്റെ സൂക്ഷ്മതകളെ പ്രതിഫലിപ്പിക്കുകയും അനുഭവിക്കുകയും ബന്ധിപ്പിക്കുകയും ചെയ്യുന്നു. അത് നിശബ്ദമായി ഒരു മുദ്ര പതിപ്പിക്കുന്നു, ശബ്ദമുണ്ടാക്കാതെ അതിന്റെ പ്രേക്ഷകർക്ക് വിലപ്പെട്ട എന്തെങ്കിലും വാഗ്ദാനം ചെയ്യുന്നു. ‘ദി സ്റ്റോറിടെല്ലർ’ റേയുടെ യഥാർത്ഥ ചെറുകഥയോട് സത്യസന്ധത പുലർത്തുന്നുണ്ടെങ്കിലും, അത് ഇതിവൃത്തത്തിന് പുതിയ തലങ്ങൾ ചേർക്കുന്നു. ബംഗാളികളും ഗുജറാത്തികളും തമ്മിലുള്ള വ്യത്യാസങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പോലുള്ള ചില കൂട്ടിച്ചേർക്കലുകൾ അൽപ്പം സ്റ്റീരിയോടൈപ്പിക് ആയി തോന്നുന്നു. എന്നിരുന്നാലും, സൃഷ്ടി, വിനിയോഗം, കഥപറച്ചിൽ പ്രക്രിയ എന്നിവയെക്കുറിച്ചുള്ള ചിത്രത്തിന്റെ പര്യവേക്ഷണം കൃപയോടും കരുതലോടും കൂടി കൈകാര്യം ചെയ്തിരിക്കുന്നു. രബീന്ദ്രനാഥ ടാഗോർ മുതൽ പിക്കാസോ വരെയുള്ള വിവിധ സാംസ്കാരിക വ്യക്തികളെക്കുറിച്ചുള്ള ചിത്രത്തിന്റെ പരാമർശം അതിന്റെ പ്രമേയങ്ങൾക്ക് ആഴം നൽകുന്നു. ചിത്രം ഒരു വൈകാരിക യാത്ര കൂടിയാണ്. തന്റെ കഥകൾ എഴുതാനുള്ള തരിണിയുടെ വിമുഖതയും ഉറക്കമില്ലായ്മയും ആത്മ സംശയവും ഉൾപ്പെടുന്ന ഗരോഡിയയുടെ പോരാട്ടങ്ങളും രണ്ട് കഥാപാത്രങ്ങൾ തമ്മിലുള്ള സങ്കീർണ്ണമായ ബന്ധത്തെ വെളിപ്പെടുത്തുന്നു. കാലക്രമേണ, അവരുടെ പങ്കിട്ട അനുഭവങ്ങൾ പതുക്കെ അവരുടെ വ്യത്യാസങ്ങളെ തകർക്കുകയും കഥകളോടുള്ള അവരുടെ ഇഷ്ടത്തിൽ പൊതുവായ അടിത്തറ കണ്ടെത്തുകയും ചെയ്യുന്നു പരേഷ് റാവൽ അസാധാരണമായ ഒരു പ്രകടനം കാഴ്ചവയ്ക്കുന്നു, അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത അഭിനയ വൈദഗ്ധ്യത്തെ ഓർമ്മിപ്പിക്കുന്നു. അദ്ദേഹത്തിന്റെ ഭാവങ്ങൾ മുതൽ സംഭാഷണ പ്രകടനം വരെ, അദ്ദേഹത്തിന്റെ ചിത്രീകരണത്തിന്റെ ഓരോ വശവും അദ്ദേഹം തരിണി ബന്ദോപാധ്യായയാണെന്ന് നിങ്ങളെ വിശ്വസിപ്പിക്കുന്നു. ആദിൽ ഹുസൈൻ ഒരുപോലെ മിടുക്കനാണ്, ഓരോ ഫ്രെയിമിലും ഒരു നടൻ എന്ന നിലയിൽ തന്റെ ശ്രേണി പ്രദർശിപ്പിക്കുന്നു. രേവതിയുടെയും തനിഷ്ഠ ചാറ്റർജിയുടെയും സഹ പ്രകടനങ്ങൾ പ്രശംസനീയമാണ്, ആഖ്യാനത്തിന് ആഴം നൽകുന്നു അനന്ത് മഹാദേവന്റെ സംവിധാനം സൂക്ഷ്മതയിൽ ഒരു മാസ്റ്റർക്ലാസ് ആണ്. വാണിജ്യപരമായ ട്രോപ്പുകളിലേക്ക് തിരിയാതെ ആഴത്തിലുള്ള സന്ദേശങ്ങൾ നൽകുന്ന ഒരു കഥ അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. കഥപറച്ചിലിനും സിനിമാറ്റിക് കലയ്ക്കും ഇടയിലുള്ള തികഞ്ഞ സന്തുലിതാവസ്ഥ നിലനിർത്തിക്കൊണ്ട്, കഥയെ എങ്ങനെ ശ്വസിക്കാൻ വിടണമെന്ന് അറിയുന്ന ഒരു ചലച്ചിത്രകാരൻ എന്ന നിലയിൽ മഹാദേവൻ തന്റെ കഴിവ് തെളിയിക്കുന്നു. 'ദി സ്റ്റോറിടെല്ലർ' ഒരു സാധാരണ സിനിമയല്ല - ഇത് ഒരു ആത്മാവുള്ള സിനിമയാണ്. കഥകളുടെ ശക്തിയെക്കുറിച്ചുള്ള ഒരു സിനിമയാണ് വ്യത്യസ്തമായ എന്തെങ്കിലും നിർത്താനും ചിന്തിക്കാനും അനുഭവിക്കാനും ഇത് നിങ്ങളെ ക്ഷണിക്കുന്നു. നിശ്ശബ്ദമായ ആഴത്തിൽ പ്രതിധ്വനിക്കുന്ന ഒരു ചിന്തോദ്ദീപകമായ സിനിമയാണ്. നമ്മുടെ ജീവിതത്തെ അർത്ഥവത്താക്കാൻ നമ്മൾ പറയുന്ന, ഓർമ്മിക്കുന്ന, ചിലപ്പോൾ മറ്റുള്ളവരിൽ നിന്ന് മോഷ്ടിക്കുന്ന കഥകൾ. സത്യജിത് റേയുടെ കഥപറച്ചിലിന് ഹൃദയംഗമമായ ആദരാഞ്ജലി അർപ്പിച്ചുകൊണ്ട്, ഈ ചിത്രം ജീവിതം, ഓർമ്മ, ആഖ്യാന കല എന്നിവയുടെ മനോഹരവും ചിന്തനീയവുമായ ഒരു പര്യവേക്ഷണമാണ്. വ്യത്യസ്ത ലോകങ്ങളിൽ നിന്ന് വരുമ്പോൾ പോലും, ചിലപ്പോൾ ഏറ്റവും ശക്തമായ കഥകളാണ് നമ്മളെ ബന്ധിപ്പിക്കുന്നതെന്ന് നമ്മെ ഓർമ്മിപ്പിക്കുന്ന ഒരു സിനിമ. ഇത് എല്ലാവരെയും തൃപ്തിപ്പെടുത്തണമെന്നില്ല, പക്ഷേ അങ്ങനെ ചെയ്യുന്നവർക്ക്, മായാത്ത ഒരു മുദ്ര പതിപ്പിക്കും.

“ദി സ്റ്റോറിടെല്ലർ” – അവലോകനം

എല്ലാ സിനിമകളും എല്ലാവർക്കും വേണ്ടിയുള്ളതല്ല, ‘ദി സ്റ്റോറിടെല്ലർ’ അത്തരമൊരു സിനിമാറ്റിക് അനുഭവമാണ്. അത് വാഗ്ദാനം ചെയ്യുന്ന ആഴത്തെ ശരിക്കും അഭിനന്ദിക്കാനും ബഹുമാനിക്കാനും കഴിയുന്ന ഒരു പ്രത്യേക പ്രേക്ഷകരെ

....

ആരോഗ്യമുള്ള ഒരു അമ്മയെ ആവശ്യമുണ്ട്

ഗര്‍ഭകാലം ആഹ്ലാദകരമായ ഒരു സമയമായിരിക്കാം, പക്ഷേ ചില സ്ത്രീകള്‍ക്ക്, വലിയ സമ്മര്‍ദ്ദത്തിന്റെയും ഉത്കണ്ഠയുടെയും സമയമായിരിക്കും. ഈ വികാരങ്ങള്‍ വിഷാദത്തിലേക്ക് നയിച്ചേക്കാം. ചില സ്ത്രീകള്‍ അവരുടെ ഗര്‍ഭകാല വിഷാദത്തിന്

....

Virumandi

ഞാൻ കണ്ട വിരുമാണ്ടി ചെയ്ത സിനിമകളിലേറെയും വിവാദമാക്കിയ ഒരു നായകനുണ്ട് ഇന്ത്യൻ സിനിമയിൽ.. എഴുത്തുകളിലൂടെ പ്രത്യക്ഷമായും പരോക്ഷമായും തന്റെ രാഷ്ട്രീയം എന്നും വ്യക്തമാക്കിയിട്ടുള്ള ഒരു എഴുത്തുകാരനുണ്ട്.. സംവിധാനം

....
Relationship-Malayalam

റിലേഷൻഷിപ്‌സിൽ പാലിക്കപെടേണ്ട വിവേകം (ആസാദിയൻ ചിന്തകൾ )

കുറച്ചേറെ ആൺ പെൺ ബന്ധങ്ങളുടെ തകർച്ചയും വളർച്ചയുമൊക്കെ നേരിൽ കണ്ട അനുഭവത്തിൽ ഞാൻ തന്നെ വളർത്തിയെടുത്ത ചില നിലപാടുകളും കാഴ്ചപാടുകളും ഇവിടെ ഷെയർ ചെയ്യണമെന്ന് വിചാരിക്കുന്നു… അതിന്നത്തെ

....

CHAAVAA (സിംഹക്കുട്ടി ) : അവലോകനം

സുപ്രസിദ്ധ നോവലിസ്റ്റും നാടക രചയിതാവും ആയ ശിവാജി സാവന്തിന്റ ചാവ എന്ന മറാത്തി നോവലിനെ അടിസ്ഥാനമാക്കി, മിക്കചരിത്ര പുസ്തകങ്ങൾക്കും കഴിയാതെ പോയ സംഭാജി മഹാരാജാവിന്റെ ജീവിത കഥയാണ്

....